ഹരി സർ : (ഡ്രൈവറെ നോക്കി) പണ്ട് പെരുന്നാക്ക് അറക്കാൻ കൊണ്ടുവന്ന ഒന്നര കിന്റലുള്ള പോത്ത് വിരണ്ടോടി നാട്ടുകാര് മുഴുവൻ പിറകെ ഓടെ ആ പോത്ത് ഈ ഡോക്ടറെ നേരെ കുത്താൻ ചെന്നപ്പോ ഒറ്റക്കൈ കൊണ്ട് പോത്തിനെ പിടിച്ചു നിർത്തിയിട്ടുണ്ട് അതുമല്ല അറിയപ്പെടുന്നൊരു ഓർത്തോ സർജൻ ആണ്… അതുകൊണ്ട് പെണ്ണിന്റെ കയ്യിന്നു തല്ലുമെടിച്ചെന്നു കോംപ്ലക്സ് ഒന്നും വേണ്ട…
രണ്ടുപേരും അവളെ നോക്കി
അവർ പോവാനായി തിരിയും മുൻപ് അഫി ചോയിയേട്ടനോട് ഒരു പേപ്പർ വാങ്ങി അതിൽ ബെൽറ്റിനും മെഡിസിനും എഴുതികൊടുത്തു
അഫി : കുറച്ചുദിവസം റെസ്റ്റെടുത്തോ… രണ്ടാഴ്ച്ച കഴിഞ്ഞു വിളിച്ചിട്ട് വീട്ടിലേക്ക് വന്നാൽമതി… ബെൽറ്റ് അഴിക്കണ്ട…
സജീവൻ : അല്ല ഡോക്ടറെ ബെൽറ്റിടാൻ…
അത് വാങ്ങിയിട്ട് അപ്പുറത്തെ ക്ലിനികിൽ ചെന്നാൽ അവരിട്ടുതരും അല്ലെങ്കിവാങ്ങിവന്നാൽ ഞാനിട്ടുതരാം…
ഹരി : ഡോക്ടർ തന്നെ ഇട്ടുകൊടുത്തേക്ക് ഞാൻ പോയി വാങ്ങിച്ചിട്ടുവരാം…
ഹരി സാറും രാജൻ സാറും വണ്ടിയുമെടുത്തു മെഡിക്കൽ ഷോപ്പ് നിൽക്കുന്നിടത്തേക്ക് പോയി
സാറേ നമ്മളിങ്ങനെ പരിചയപ്പെടേണ്ടി വന്നതിന്റെ ഒരിതിൽ പറയുകയാ… ഈ നാട് ഇത്തിരി പിശകാ മെയിൻ പ്രശ്നമെന്താന്നുവെച്ചാൽ സ്നേഹമായാലും വെറുപ്പായലും കൊടുക്കുന്നതിനും ഇരട്ടി ഈ നാട് തിരിച്ചുതരും… അത്കൊണ്ട് നമുക്ക് വേണ്ടാത്തതൊന്നും നമ്മൾ ഇവിടെ കൊടുക്കരുത്… നമുക്ക് വേണ്ടത് അളവുനോക്കാതെ കൊടുക്കുകേം ചെയ്യാം…
അവരുടേനോട്ടംകണ്ട് ചിരിയോടെ അവരെ നോക്കി
സംശയമുണ്ടെൽ സാറിവരോട് ചോദിച്ചുനോക്ക് ഇവര് പലരും വേറെ നാട്ടിന്നു ഇവിടെവന്നതാ ഇപ്പൊ ഇവിടുന്ന് പോവാനേ ഇവർക്കൊന്നും താല്പര്യമില്ല… സജീവൻസർ അതല്ലേ ഇവിടെ വീടുവാങ്ങി ഇവിടെത്തന്നെ കൂടിയേ…