നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

Posted by

 

മുറിയിൽ മരണതുല്യമായ നിശ്ശബ്ദത പരന്നു. മീനാക്ഷിമോൾ പേടിച്ച് തക്ഷകനെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു.

 

“നീലാംബരി പുറത്തുവന്നാൽ പിന്നെ പ്രപഞ്ചം വീണ്ടും അന്ധകാരത്തിലേക്ക് മുട്ടുകൂത്തും…”

 

മാനസയുടെ വാക്കുകളിൽ വലിയൊരു പരാജയഭീതി നിഴലിച്ചു.

 

“പക്ഷേ, എനിക്കിനി ഒന്നും ചെയ്യാൻ സാധിക്കുകയില്ല ദേവാ. എന്റെ ശക്തികൊണ്ട് മാത്രം ആ വലിയ അസുരപ്പടയെയും, ഇന്ദ്രനീലത്തിന്റെ ഉടമയായ നീലാംബരിയെയും എനിക്ക് തടുക്കാൻ കഴിയുമോ എന്ന് എനിക്കുറപ്പില്ല. കാരണം…”

 

മാനസ പതുക്കെ വിരൽ ചൂണ്ടി എന്റെ നെറ്റിയിലേക്ക് നോക്കി.

 

“… കാരണം, എനിക്കിനി ഒരിക്കലും ആ രുധിരമണിയുടെ പൂർണ്ണമായ ശക്തി പ്രാപിക്കാൻ കഴിയില്ല! എന്റെ ഉള്ളിലുണ്ടായിരുന്ന ആ സംഹാരരൂപത്തിന്റെ അവസാന അംശമാണ് ഇപ്പോൾ നിന്റെ ഉള്ളിൽ ഈ രുധിരമണിയായി കുടികൊള്ളുന്നത്. അത് നിന്നിലേക്ക് പകർന്നു നൽകിയതുകൊണ്ട് എനിക്കിനി പഴയ മാനസയാകാൻ കഴിയില്ല.”

 

ഇത്രയും പറഞ്ഞിട്ട് മാനസ പെട്ടെന്ന് നിശ്ശബ്ദയായി. ആ വാക്കുകൾ എന്റെ നെഞ്ചിൽ വലിയൊരു ഭാരമായി വീണു. ഞാൻ കാരണം അവർക്ക് അവരുടെ ബാക്കിയുണ്ടായിരുന്ന ശക്തി നഷ്ടപ്പെട്ടുവെന്ന സത്യം എന്നെ വല്ലാതെ കുറ്റബോധത്തിലാക്കി.

 

പുറത്ത് കാറ്റിന്റെയും മഴയുടെയും ശക്തി കുറഞ്ഞുവരികയായിരുന്നു. ആ മുറിയിലുള്ള സകലരും ഇനി എന്ത് ചെയ്യണം എന്നറിയാതെ ഭയന്ന് വിറച്ചിരിക്കുകയാണ്. പക്ഷേ മാനസ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആട്ടുപലകയിലിരുന്ന്, താഴെ തണുത്ത കരിങ്കൽ തറയിലേക്ക് കണ്ണുംനട്ട് അവർ വളരെ ഗൗരവമേറിയ എന്തോ ഒരു വലിയ ചിന്തയിലേക്ക് വഴുതിവീണിരുന്നു. ലോകത്തിന്റെ മുഴുവൻ ഭാരവും ആ സമയത്ത് ആ മുഖത്ത് കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *