“നാനും ചേച്ചിമാരുമൊക്കെ ഉറങ്ങി മോളെ… ഞങ്ങൾക്ക് നല്ല ക്ഷീണമുണ്ട്, നാളെ വരാമെന്ന് ചേച്ചിയോട് പറ…”
ഞാൻ വാതിലിന് നേരെ നോക്കി വിളിച്ചുപറഞ്ഞു.
എന്നാൽ ഒറ്റ സെക്കൻഡ് പോലുമെടുത്തില്ല, പുറത്തുനിന്നും ആ കുരുപ്പിന്റെ മറുപടി കൃത്യമായി വന്നു:
“പൊയ് സൊല്ലാതീങ്ക ദേവേട്ടാ… തൂങ്കിനാ എപ്പടി എന്നോട പേസ മുടിയും? ഉങ്കൾക്ക് ഇവ്ളോ താൻ അറിവാ? കതവ തൊറങ്ക ദേവേട്ടാ…” (കള്ളം പറയരുത് ദേവേട്ടാ… ഉറങ്ങിയാൽ എങ്ങനെ എന്നോട് സംസാരിക്കാൻ കഴിയും? നിങ്ങൾക്ക് ഇത്രയേ വിവരമുള്ളോ? വാതിൽ തുറക്ക് ദേവേട്ടാ…)
അവളുടെ ആ ചോദ്യം കേട്ടതും എന്റെ മുഖം വിളറിപ്പോയി! പടച്ചോനെ… ഞാൻ ഊമ്പി! എന്റെയൊരു ബുദ്ധി… ഈ കൊച്ചുകുട്ടിയുടെ വിവരം പോലും എനിക്കില്ലല്ലോ!
എന്റെ ആ ഇളിഭ്യയായ മുഖം കണ്ട് അതുവരെ ടെൻഷനടിച്ചു നിന്നിരുന്ന ആമിക്കും നിധിക്കും ചിരിവന്നു. എന്റെ സകല ഇമേജും പോയതുകൊണ്ട്, വായ പൊത്തിപ്പിടിച്ച് അവർ ചിരിയടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു. ഞാൻ കലിപ്പോടെ അവരെ നോക്കി പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആ കൊച്ചുകുട്ടിയുടെ മുന്നിൽ നാണംകെട്ട എന്റെ മുഖം കണ്ട് അവർക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല.
പെട്ടെന്നാണ് വാതിലിൽ വീണ്ടും അടി വീണത്!
‘ഠോ… ഠോ…’
ഇത്തവണ അത് വെറുമൊരു മുട്ടായിരുന്നില്ല. വാതിലിന്റെ കുറ്റി തെറിച്ചുപോകുമോ എന്ന് ഭയക്കുന്ന രീതിയിലുള്ള വലിയൊരു ഇടിയായിരുന്നു അത്! അയൺമാന്റെ സ്യൂട്ടിട്ട് ഇടിച്ചാൽ പോലും ഇത്രയും ശബ്ദം കേൾക്കില്ല. ആ ശബ്ദത്തിന്റെ കാഠിന്യം കണ്ട് ചിരിച്ചുകൊണ്ടിരുന്ന ആമിയും നിധിയും ശരിക്കും പേടിച്ചുപോയി. ഇനിയും വാതിൽ തുറന്നില്ലെങ്കിൽ ആ അഞ്ചുവയസ്സുകാരി ഈ തടിവാതിലും പൊളിച്ച് അകത്തുവരുമെന്ന് മനസ്സിലായ അവർ രണ്ടും, കട്ടിലിൽ കിടന്ന ഡ്രസ്സുകൾ വേഗത്തിൽ വാരിയെടുത്ത് തലങ്ങും വിലങ്ങും ധരിക്കാൻ തുടങ്ങി.