അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
“സാറേ… പ്ലീസ്… വാർത്തയാക്കരുത്. എന്റെ കരിയർ തകരും. ഇതെന്റെ ഭർത്താവ് തന്നെയാണ്. എന്റെ കയ്യിൽ ഐഡി പ്രൂഫ് ഒക്കെ ഉണ്ട്. സാറ് പറയുന്നതെന്തും ഞാൻ ചെയ്യാം… വിട്ടയക്കണം,”
അവൾ കൈകൂപ്പി പറഞ്ഞു.
എസ്ഐ അവളെ കാമത്തോടെ ഒന്ന് നോക്കി. ആ നോട്ടം അവളുടെ നഗ്നമായ തോളുകളിലൂടെയും കഴുത്തിലൂടെയും ഇഴഞ്ഞു നടന്നു.
“എന്ത് പ്രൂഫ് ആയാലും ഇപ്പോൾ ഇവിടെ വെച്ച് ശരിയാക്കാൻ പറ്റില്ല. സ്റ്റേഷനിൽ വന്ന് സംസാരിക്കാം. തൽക്കാലം ഒരാൾ ജീപ്പിൽ കേറണം, മറ്റേയാൾ വണ്ടി എടുത്ത് പിന്നാലെ വരണം,”
അയാൾ ആജ്ഞാപിച്ചു.
അച്ചുവിനെ ഒറ്റയ്ക്ക് ആ പോലീസ് ജീപ്പിൽ കയറ്റുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.
“സാർ… അവളെ വിടണ്ട. ഞാൻ ജീപ്പിൽ വരാം. അവൾ കാർ എടുത്ത് പിന്നാലെ വരട്ടെ,” ഞാൻ പറഞ്ഞു.
എസ്ഐ അല്പം ആലോചിച്ചു. എന്നിട്ട് കൂടെയുള്ളവരോട് പറഞ്ഞു,
“ശരി… ഇവനെ നിങ്ങൾ ജീപ്പിൽ കേറ്റിക്കോ. ഞാൻ ഈ കാറിൽ വന്നോളാം. ഇവൻ പറയുന്നത് സത്യമാണോ എന്ന് നോക്കണമല്ലോ. ഇനി ഇവൾ നിന്റെ കെട്യോൾ അല്ലെങ്കിൽ പിന്നെ നിന്റെ പൊടി പോലും കാണില്ല മോനേ…”
മനസ്സില്ലാ മനസ്സോടെ ഞാൻ ജീപ്പിന്റെ പുറകിലേക്ക് കയറി. പോലീസ് ജീപ്പിന്റെ ആ ഇരുമ്പു അഴികൾക്കിടയിലൂടെ ഞാൻ നോക്കുമ്പോൾ അച്ചുവിന്റെ കാർ മുന്നിൽ നീങ്ങുന്നുണ്ടായിരുന്നു. അവളുടെ കാറിന്റെ പിൻവശത്തെ ലൈറ്റുകൾ ആ മഴയത്ത് മങ്ങി കാണാമായിരുന്നു. പോലീസ് ജീപ്പ് ആ കാറിനെ പിൻതുടർന്ന് മുന്നോട്ട് ചലിച്ചു.