അവൾ ഒരു ചെറിയ പ്രതീക്ഷയോടെ എന്നെ നോക്കി ചോദിച്ചു. പക്ഷേ ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. കാരണം, പുറത്തെ ആ വെളിച്ചം കാറിനുള്ളിലെ ഓരോ ചലനത്തെയും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ഞാൻ വിറയ്ക്കുന്ന വിരലുകളോടെ വിൻഡോ ഗ്ലാസ് പതുക്കെ താഴ്ത്തി. പുറത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഒരു പോലീസുകാരൻ കുടയും ചൂടി ഗ്ലാസിന് തൊട്ടടുത്ത് നിൽക്കുന്നു. ജീപ്പിൽ വേറെ മൂന്ന് പോലീസുകാരുമുണ്ട്. എല്ലാവരും പുരുഷന്മാർ. ആ പോലീസുകാരന്റെ ടോർച്ച് വെളിച്ചം നേരെ എന്റെ മുഖത്തേക്കും പിന്നീട് അച്ചുവിന്റെ മുഖത്തേക്കും പതിഞ്ഞു.
“എന്താടാ രണ്ടും കൂടെ ഈ മഴയത്ത് കാറിൽ? ഈ നേരത്ത് ഇവിടെ വണ്ടി ഒതുക്കിയിട്ടിട്ട് എന്ത് പരുപാടിയാ?” അയാൾ ദേഷ്യത്തോടെ ചോദിച്ചു.
“അത് സാറേ… നല്ല മഴയല്ലേ… വണ്ടി ഓടിക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഒന്ന് സൈഡ് ആക്കിയതാണ്,” ഞാൻ പരമാവധി ശാന്തനാകാൻ ശ്രമിച്ച് പറഞ്ഞു.
“മഴയത്ത് വണ്ടി ഒതുക്കിയതാണല്ലേ… എന്നിട്ടാണോടാ നീ ഡ്രൈവിംഗ് സീറ്റ് വിട്ട് പുറകിൽ കേറി ഇരിക്കുന്നത്? വണ്ടി നല്ലോണം കുലുങ്ങുന്നുണ്ടായിരുന്നല്ലോ… ഒതുക്കി ഇരുന്നപ്പോൾ വണ്ടിക്ക് വല്ല അസുഖവും വന്നതാണോ?”
അയാളുടെ ചോദ്യം കേട്ടപ്പോൾ എന്റെ നാവ് ഇറങ്ങിപ്പോയി. ഉത്തരം മുട്ടി ഞാൻ അച്ചുവിനെ നോക്കി. അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു.