മര്യാദയോടെ ഞാൻ അവരെ അനുഗമിച്ചു. ഒരു വലിയ മരത്തിന്റെ മുകളിലുള്ള ഏറുമാടത്തിൽ ആയിരുന്നു അവരുടെ താമസം. ഞാനും ഒരു സമയം പോക്കിനെന്ന പോലെ ആ ഏറുമാടത്തിലേക്ക് വലിഞ്ഞു കയറി. അവിടേക്ക് കേറിച്ചെന്ന പാടെ ഒരു അപൂർവമായ സുഗന്ധം മൂക്കിലേക്ക് വലിഞ്ഞു കയറി. വല്ലാത്തൊരു ആവേശത്തോടെ ഞാൻ ആ സുഗന്ധം വീണ്ടും വീണ്ടും ആവോളം നാസികയിലൂടെ വലിച്ചെടുത്തു. അത് ശ്വസിക്കുന്തോറും എന്റെ ശരീരത്തിലെ ക്ഷീണവും മടുപ്പും തളർച്ചയും ഒറ്റയടിക്ക് വിട്ടകന്നു. പകരം വല്ലാത്തൊരു ഊർജവും ഉന്മേഷവും എന്നിലേക്ക് ഒരു വിദ്യുത് പ്രവാഹം പോലെ കടന്നു വന്നു. പിന്നീട് പയ്യെ പയ്യെ എന്നിലേക്ക് അടങ്ങാത്ത കാമവികാരം അലയടിച്ചെത്തി. വല്ലാത്തൊരു കാമവികാരം എന്റെ മനസിനെയും ശരീരത്തെയും കീഴടക്കി.തികച്ചും ബ്രഹ്മചാരിയായി ജീവിച്ചിരുന്ന എന്നെ വെറും ഒരു നറു മണം കൊണ്ട് കാമവികാരത്തിലേക്ക് തള്ളിയിട്ട ആ നിമിഷത്തിൽ ഞെട്ടലോടെ ഞാൻ അസ്വസ്ഥനായി. ആ ഗന്ധം എന്താണെന്നും എവിടുന്ന് വരുന്നതാണെന്നും അറിയാനുള്ള ആകാംക്ഷയോടെ ഞാൻ ആ നാഗ സന്യാസിനിയെ സമീപിച്ചു.അപ്പോൾ അദ്ദേഹം ഒരു പളുങ്ക് കുപ്പിയിൽ നിറച്ചു വച്ച കറുത്ത ദ്രാവകം എനിക്ക് നേരെ നീട്ടി. അതിനു ശേഷം ആ നാഗസന്യാസിനി കുപ്പിയുടെ അടപ്പ് പതുക്കെ തുറന്നു. അത് തുറക്കപ്പെട്ടതും തൊട്ട് മുൻപ് അനുഭവിച്ച അതേ പരിമളം, അന്ധമായ കാമ വികാരത്തെ തൊട്ടുണർത്തുന്ന ആ സുഗന്ധം എനിക്ക് കൂടിയ തോതിൽ അനുഭവിച്ചറിയാൻ പറ്റി. ഞാൻ പതുക്കെ ആ കുപ്പിയുടെ അടപ്പിലേക്ക് നാസിക നീട്ടി കൂടുതൽ ആവേശത്തോടെ ഗന്ധം ആസ്വദിച്ചു വലിച്ചെടുത്തു. അതിനു ശേഷം എന്റെ കണ്ണുകൾക്ക് കാഴ്ച കൂടുതൽ കിട്ടി തുടങ്ങി. ശരീരത്തിലെ ക്ഷീണവും മടുപ്പും മറ്റും പോയി മറഞ്ഞു അതിനു പകരം ഉന്മേഷവും ഉത്സാഹവും വന്നു നിറഞ്ഞു നിന്നു. അതോടൊപ്പം എന്റെ ലിംഗം സാവധാനം ഉദ്ധരിച്ചു വന്നു. ഞാൻ അതിശയത്തോടെ എനിക്ക് വന്ന മാറ്റങ്ങൾ നോക്കി കാണുകയായിരുന്നു.അവസാനം ഗത്യന്തരമില്ലാതെ ഞാൻ അദ്ദേഹത്തെ നോക്കി. ഒരു ചിരിയോടെ ആ സന്യാസിനി എന്നോട് പറഞ്ഞ ഒരു കാര്യം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ”
“എന്താ അമ്മാവാ ആ സന്യാസി പറഞ്ഞത് ”
ജയശങ്കർ അറിയാനുള്ള ത്വരയിൽ പെട്ടെന്നു ചോദിച്ചു. അയാളുടെ ചോദ്യം കേട്ടതും രുദ്രൻ തിരുമേനി ഒന്നുകൂടെ അമർന്നിരുന്നുകൊണ്ട് ജയശങ്കറെ നോക്കി.
“ജയാ ആ സന്യാസിനി എന്നോട് പറഞ്ഞത് എന്താണെന്ന് വച്ചാൽ ആ കുപ്പിയിലെ ദ്രാവകത്തിന്റെ സുഗന്ധം നാസികയിലെത്തിയാൽ പിന്നെ കാമ വികാരം ഇരട്ടിയാവുമെന്നും സ്ഖലനം സംഭവിക്കാതെ ഉദ്ധരിച്ച ലിംഗം ഒരിക്കലും താഴില്ലെന്നും…”
അത് കേട്ടതും ചെറു ചിരിയോടെ ജയശങ്കർ തിരുമേനിയെ നോക്കി. അദ്ദേഹം ചുണ്ടിൽ വന്ന ചിരി കടിച്ചു പിടിച്ചു ഒതുക്കി.
“പക്ഷെ ഞാൻ ആ ഗന്ധം നേരിട്ട് തൊടാതെ അനുഭവിച്ചതുകൊണ്ട് മാത്രം എനിക്ക് അങ്ങനൊരു സങ്കീർണ്ണത നേരിടേണ്ടി വരില്ലെന്നും അവർ പറഞ്ഞു തന്നു. പക്ഷെ എന്നെ അത്ഭുതപെടുത്തിയത് എന്താണെന്ന് വച്ചാൽ ആ നാഗ സന്യാസിനിയും അവരുടെ പൂർവികരും നൂറ്റാണ്ടുകളായി കൈ മാറി പോരുന്ന ഒരു അപൂർവ നിധിയാണത്. ഈ ലോകത്ത് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന അപൂർവ നിധി. ”
“അമ്മാവാ എന്താണ് ആ നിധി? എനിക്ക് ഒന്നും മനസിലാവുന്നില്ല”
ജയശങ്കർ തല ചൊറിഞ്ഞുകൊണ്ട് അയാളെ
നോക്കി.
“ജയാ ആ നിധി അവർ തലമുറകളായി കൈമാറ്റം ചെയ്യുന്നതിന് ഒറ്റ കാരണമേ ഉള്ളൂ, അവരുടെ വംശത്തിൽ പെട്ട ഒരാളുടെ പുനർജന്മം വൈകാതെ ഉണ്ടാകുമെന്നും സമയം ആഗതമാകുമ്പോൾ ആ പുനർജന്മധാരി അവരെ തേടി ചെല്ലുമെന്നുമാണ് അവർ ഇപ്പോഴും വിശ്വസിക്കുന്നത് “