സിന്ധു: ആ ഇറങ്ങിയോ, ഒരു ചായ കുടിക്കാൻ പോയാലോ എന്നാണ് സോഫിയ ചോദിക്കുന്നെ. സിസ്റ്റർ തിരക്കിലാണെങ്കിൽ ഞങ്ങൾ പോയിട്ടു വരാം.
ഗ്ലാടിസ് സിസ്റ്റർ: ഓ, എന്നാ തിരക്കാ.. അതൊക്കെ പിള്ളേര് നോക്കിക്കോളും. ഞാനും വരാം.
ഗ്ലാടിസ് സിസ്റ്ററിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു. ചായ കുടിക്കുന്നതിനിടയിൽ പലപ്പോഴും സിന്ധുവിന്റെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പഴേ ഗ്ലാടിസ് സിസ്റ്റർ എന്തെങ്കിലും പറഞ്ഞു വഴി തിരിച്ചു വിടും. പക്ഷെ സോഫിയ വിടാതെ തന്നെ അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടിരുന്നു.
സോഫിയ: അല്ല മരുമകൻ എവിടെ, നീ വന്നത് അറിഞ്ഞില്ലേ?
ഗ്ലാടിസ് സിസ്റ്റർ: കണ്ടു, ഞങ്ങൾ അവന്റെ അടുത്തുന്നല്ലേ മഠത്തിലേക്കു വന്നത്.
സോഫിയ: ഓഹ്, അല്ല, അപ്പോ നിന്റെ മോനോ?
ഗ്ലാടിസ് സിസ്റ്റർ ഇത്ര നേരം ഒപ്പിച്ചുകൂട്ടിയതെല്ലാം ഒറ്റയടിക്ക് പൊളിഞ്ഞു.
സിന്ധു: അതെന്താടി അങ്ങനെ ചോദിച്ചേ, നിനക്കെല്ലാം അറിയാവുന്നതല്ലേ.
ഗ്ലാടിസ് സിസ്റ്റർ: ശെരി, ശെരി അന്നാ ഉറങ്ങിയാലോ, അല്ല ഉറങ്ങിയാലോ, സിന്ധു ഇന്ന് എങ്ങനാ, തിരിച്ചു പോണോ, അതോ ഇവിടെ കൂടുന്നോ?
സോഫിയ: എന്റെ സിസ്റ്ററെ, സിസ്റ്ററൊന്നു ചുമ്മാതിരുന്നേ, അവളിന്ന് എങ്ങോട്ടും പോണില്ല. നീ പറഞ്ഞ കാര്യം മുഴുവപ്പിക്, എന്ത് അറിയാവോനാ ചോദിച്ചേ?
ഗ്ലാടിസ് സിസ്റ്ററിന്റെ കയ്യിന്നു പൊയ്യെന്നു മനസിലാക്കി സിസ്റ്റർ പതിയെ അവിടെ ഇരുന്നു.
സിന്ധു: എന്റെ കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചില്ലെടി. പിന്നെ വേറെ കുട്ടികളൊന്നും ഉണ്ടാകാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. ചേട്ടന്റെ കാര്യവും അറിയാലോ.