അതേ വിഷാദം തിരികെ പകർത്തി, നേരെ വിഷയത്തിലേക്ക് വന്ന് അഭീടെ ഉത്തരം ….” ഇന്ന് കാലത്തു പത്രം നോക്കിയപ്പോൾ മാത്രമാണ് ഞാൻ വിവരങ്ങളറിയുന്നത് . വർഷം മൂന്ന് ആയിട്ടും ആരും ഒന്നും എന്നെ അറിയിച്ചിരുന്നില്ല .പത്രം നോക്കിയതുകൊണ്ട് , അവിചാരിതം ആയെങ്കിലും …അത് കണ്ടു.”
നേരിയ മന്ദഹാസത്തിൽ , ലീനയുടെ സൗമ്യമായ മറുപടി ….” ഒന്നും അറിയാൻ തീരെ ആഗ്രഹിച്ചു കാണില്ല. അതാവും…ഇതും ആരും അറിയിക്കാതിരുന്നത് . വെറുതെ , പഴയ ഓർമ്മകളിലേക്കൊക്കെ മടക്കികൊണ്ട് പോകാൻ ഒരാളും താത്പര്യപ്പെട്ടിട്ടുണ്ടാവില്യ .സാരമില്ല, ഒക്കെ കഴിഞ്ഞില്ലേ ?….വർഷം 2 -3 ആയി. എല്ലാം എൻറെ വിധി!. അല്ലാതെ എന്ത് പറയാൻ?.”
പരിതാപ ചുവയിൽ അഭി മൗനം തുടർന്നപ്പോൾ …ലേശം സംശയമുനയോടെ ലീന ,….” ആട്ടെ , അഭിയുടെ ഭാര്യ? …മക്കൾ?…..എല്ലാവരും ഒപ്പമുണ്ടോ ?.”
അവളുടെ ദുഖത്തോട്. ചേർന്നുനിന്ന് ,ഒരു വെറും ചിരി വരുത്തി എന്ന് ഭാവിച്ചു അവൻ ഉരുവിട്ടു …” ഇല്ല , അങ്ങനെയൊന്ന് എനിക്കും വിധിച്ചിട്ടില്ല .”
” വിധിക്കാത്തതോ ?…അതോ ശ്രമിക്കാഞ്ഞതോ ?…..” ലീന സംശയം മറച്ചുവച്ചില്ല .
ജാള്യത മറച്ചുവച്ചു, എന്നാലൊരു പാളിയ ഗൗരവം വെറുതെ വരുത്തിക്കൊണ്ട് അഭി ,…..” കല്യാണത്തെക്കുറിച്ചു ഇതുവരെ ആലോചിച്ചിട്ട് കൂടിയില്ല .” പിന്നെ അത് വേഗം മാറ്റി , മനസ്സിലെ ശങ്ക ചോദ്യമായ് പുറത്തു വരീച്ചു…” ലീനയുടെ മക്കളൊക്കെ എവിടെവരെയായി?….”
” ഒരാളേ ഉള്ളൂ . പെണ്ണാണ് , എമിലിമോൾ .ഒന്നാം ക്ളാസ്സിൽ ചേർത്തു . കണ്ടില്ലേ?…അതാ അവർക്കൊപ്പം പോകുന്നു . ”
പണ്ടെങ്ങോ പോയി മറഞ്ഞ, ഒളിമങ്ങാത്ത തേജസുറ്റ ആ പാല്പുഞ്ചിരി അൽപാൽപമായി ചുണ്ടത്തു വിരിയിച്ചു , മുന്നിലേക്ക് വിരൽചൂണ്ടി അറിയിച്ചു , അവൾ തുടർന്നു …അവരൊക്കെ അങ്ങ് പോയിക്കഴിഞ്ഞു . ഓർമ്മദിവസമായിട്ട് പള്ളിയിലെ ശുശ്രൂഷകൾക്ക് വന്നവരാണ് എല്ലാരും . അവരെ കാത്തുനിർത്തിക്കാൻ കഴിയില്ല . എനിക്കും ഒപ്പം പോയേ തീരൂ . അഭി നമുക്ക് പിന്നീട് കാണാം. അല്ലേൽ നിനക്ക് സമയമുണ്ടെങ്കിൽ നീ സ്‌കൂളിൽ വന്നാ മതി . വിവരങ്ങളെല്ലാം നമുക്കപ്പോൾ സംസാരിക്കാം ”
” എന്ത് സ്‌കൂൾ ?…”
” എൻറെ വീടിനോട് ചേർന്ന് ഒരു കുഞ്ഞുങ്ങളുടെ പ്‌ളേസ്‌കൂൾ ഉണ്ട് . ഞാനാണ് നടത്തുന്നത് . അവിടെത്തി അന്വേഷിച്ചാൽ മതി . ഇപ്പോൾ, എന്നാൽ ഞാൻ നടക്കട്ടെ …” ഇതികർത്തവ്യമൂഢനായി അഭി നിൽക്കുമ്പോൾ അലീന അതും പറഞ്ഞു നടന്നുനീങ്ങി .
അഭി അവിടുന്ന് വണ്ടിയെടുത്തു . ബൈക്കോടിച്ചു , ഒന്ന് രണ്ട് സ്നേഹിതരുടെ അടുത്തും അത്യാവശ്യം പോകേണ്ട കുറെ സ്‌ഥലത്തുമൊക്കെ പോയി,