അനിയത്തി ബന്ധം ഇപ്പോഴും ഉണ്ടോ?…അതോ മാറിയ പരിതസ്‌ഥിതിയിൽ അത് മാറ്റി , നിങ്ങൾ തമ്മിൽ പ്രണയബന്ധം ശരിക്കും ഉണ്ടോ എന്നൊന്നും അറിയാത്ത സാഹചര്യങ്ങളിൽ ആയിരുന്നു .ആലോചിച്ചുനോക്കൂ!…. അവരുടെകാര്യം പിന്നെ പറയാനുണ്ടോ ?.”
നായർ തൻറെ നയം വ്യക്തമാക്കി , കുറേക്കൂടി ആഴത്തിൽ തുടർന്നു …. ” എടീ കാര്യങ്ങൾ ഇവൻ പറയുന്നതൊന്നുമല്ല .അവരുടെ വീട്ടുകാർ മാത്രമല്ല , ശ്രീ യുടെ വിശ്വാസവും അതുതന്നെയാ . ആ നസ്രാണി പെണ്ണുമായുള്ള ഇവൻറെ ബന്ധം നടക്കാതെ പോയശേഷം അവളുടെ ചിന്തയും അനുമാനവും ഇവൻ അവളെ കെട്ടുമെന്ന് തന്നെയായിരുന്നു . ഇന്നാളുകൂടി അവൾ എന്നോട് പറഞ്ഞു , നമ്മുടെ അഭിയേട്ടൻറെ മനസ്സൊക്കെ മാറും അമ്മാവാ. എത്രയും വേഗം നാട്ടിൽവന്ന് എല്ലാം മറന്ന് ഏട്ടനെന്നെ കെട്ടാൻ തയ്യാറാവും എന്നൊക്കെ . ഇവന് അവളെ കെട്ടേണ്ടെങ്കിൽ എന്തിനു കൊടുത്തു ആ പാവത്തിന് അങ്ങനൊരു പ്രതീക്ഷ ?.അതാണെൻറെ ചോദ്യം !. ഇനി ആ കണ്ണീരു കൂടി നമ്മൾ കാണണ്ടേ ?…..ഞാൻ എന്താ പറയുക ? ”
” അത് എൻറെ കുറ്റമല്ലല്ലോ ?. നിങ്ങടെയൊക്കെ മനസ്സ് പെട്ടെന്ന് മാറുന്നതാണെന്ന് അവൾക്കറിയാം . അങ്ങനെ നിങ്ങളെ മാറ്റിക്കാൻ …ഓരോന്നും പറഞ്ഞു നടക്കുവ്വാ അവള് .അതിന് ചിരിച്ചും കരഞ്ഞു ഒക്കെ കാണിക്കും . അതിലൊരു കാര്യവുമില്ല. ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിച്ചു കൊള്ളാം .പിന്നെ എൻറെ മനസ്സ് , അവളേയും നിങ്ങളെയും പോലൊന്നുമല്ല , അടിക്കടി അങ്ങനെ മാറിമറിഞ്ഞു പോകാൻ . ഒറ്റ മനസ്സേയുള്ളൂ….അതിനി അന്നും ഇന്നും എന്നും.” ഒരു ദൃഡനിശ്ചയം പോലെ അഭി അരുളി .
ഒരു സമാശ്വാസം പോലെ ‘അമ്മ….” അഭീ എപ്പോഴായാലും …ഒരു കല്യാണം നിൻറെ ജീവിതത്തിൽ ആവശ്യമാണ് . ശ്രീമോൾടെ മനസ്സിൽ എന്തെങ്കിലും ഒരു ആശ കൊടുത്തിട്ട് , മറ്റെന്തെങ്കിലും കാരണങ്ങളാൽ നീ അവളെ ഒഴിവാക്കാൻ ശ്രമിച്ചാൽ ….”
അച്ഛൻ പൂരിപ്പിച്ചു…..” ബോംബെയിൽ അല്ല , ലോകത്തു ഏത് കോണിൽ പോയി നീ ഒളിച്ചാലും ഗതിപിടിക്കില്ല!. അവളുടെ ശാപമേറ്റു നീ ഇല്ലാതാവും പറഞ്ഞേക്കാം .”
സമാധാനത്തോടെ അറിയിച്ചു അഭി…..” അങ്ങനൊന്നുമില്ല , ഒക്കെ വെറുതെ നിങ്ങളുടെ തോന്നലുകളാ .ശ്രീമോളെ ഒന്ന് നേരിട്ട് കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എല്ലാം .ഞാനത് നേരിട്ടൊളാ൦ .”
ഒരു നീണ്ട യുദ്ധം കഴിഞ്ഞു ,ഒരു ശകല സമാധാനത്തിലെത്തിയ പ്രഭാകരൻ നായർ ” അവളൊരു കഥയില്ലാത്ത ബുദ്ദുസ് പെണ്ണാ .എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിൻറെ അമ്മാവനെത്തന്നെ നേരിട്ട് കണ്ട് അറിയിക്ക് . അളിയൻ ഭയങ്കര പിണക്കത്തിലും ദേഷ്യത്തിലും ഒക്കെയാ . നിങ്ങടെ മകൻ ഒറ്റയൊരുത്തൻ കാരണം കെട്ടുപ്രായം കഴിഞ്ഞ ഞങ്ങടെ മോൾടെ ഭാവി , ആകെ അവതാളത്തിലായി നിൽക്കയാ എന്നും പറഞ്ഞു .”
അമ്മിണിയമ്മ ….” അതെയതെ , ഇനി നീ ന്യായീകരണങ്ങളൊന്നും പറഞ്ഞാൽ അവർ കേൾക്കുമെന്ന് തോന്നുന്നില്ല .