മിനിറ്റുകൾ കടന്നുപോയി. റൂമിലെ എസിയുടെ നേർത്ത ശബ്ദം മാത്രം കേൾക്കാം. ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയപ്പോഴാണ് ഫോണിൽ ആ നോട്ടിഫിക്കേഷൻ ബെൽ മുഴങ്ങിയത്.
ആ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് വന്ന ആ ശബ്ദം കേട്ടപ്പോൾ ഞാൻ പതുക്കെ കണ്ണുതുറന്നു. ഫോൺ കയ്യിലെടുത്ത് സ്ക്രീനിലേക്ക് നോക്കി…
ഫോൺ കൈയ്യിലെടുത്ത് നോക്കിയപ്പോൾ ഹാൻസുബിയുടെ റിപ്ലൈ വന്നിരിക്കുന്നു. അതിൽ ഒരല്പം ആവേശവും അത്ഭുതവും കലർന്നിരുന്നു.
”അച്ചായാ! സത്യമാണോ ഇത്? തൃശൂരിലെ ജോസ് അച്ചായൻ തന്നെയാണോ ഈ മെസ്സേജ് അയച്ചത്? ഞാൻ വിശ്വസിക്കണോ?”
ഞാൻ ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്തു.
“അതെ മോളെ, വണ്ടി വഴിയിൽ കേടായതുകൊണ്ട് ഈ രാത്രി എറണാകുളത്ത് കുടുങ്ങിയതാ. നിന്റെ സ്റ്റോറി കണ്ടപ്പോൾ ചുമ്മാ ഒന്ന് മെസ്സേജ് അയച്ചുവെന്നേയുള്ളൂ.”
ഉടനെ വന്നു അടുത്ത മെസ്സേജ്. “അച്ചായാ, എങ്കിൽ എനിക്ക് ഇന്ന് തന്നെ ഈ ഷൂട്ട് ചെയ്യണം. പക്ഷേ അച്ചായന്റെ റേറ്റ് എനിക്കറിയാം… അത് കേട്ടാൽ ചിലപ്പോൾ എന്റെ കിളി പോകും!”
ഞാൻ എന്റെ പ്രൊഫഷണൽ റേറ്റ് അങ്ങ് പറഞ്ഞു കൊടുത്തു. അതുകണ്ട് അവൾ അയച്ച ഇമോജികളിൽ നിന്ന് തന്നെ അവൾ ഞെട്ടിപ്പോയി എന്ന് എനിക്ക് മനസ്സിലായി. സാധാരണ ഒരു നവാഗത മോഡലിന് താങ്ങാൻ കഴിയുന്നതിലും മുകളിലായിരുന്നു അത്.
”അച്ചായാ… ഇത് എനിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അല്പം കൂടുതലാ… അച്ചായന്റെ വാല്യൂ എനിക്കറിയാം, പക്ഷേ…” അവൾ പരുങ്ങുന്നത് കണ്ടപ്പോൾ എനിക്കും ഒരുമാതിരി തോന്നി.
”സാരമില്ലെടി… ഈ ഹോട്ടൽ മുറിയിൽ ബോറടിച്ചു ഇരിക്കുന്നതിനേക്കാൾ നല്ലത് നിന്റെ ആ ഫോട്ടോഷൂട്ട് ചെയ്യുന്നതാ. അതുകൊണ്ട് തൽക്കാലം നിന്റെ കൈയ്യിൽ ഉള്ളത് മതി. എനിക്ക് ഇന്ന് ഇതൊരു ടൈംപാസ്സ് കൂടിയാണ്,” ഞാൻ അയച്ചു.
അതുകേട്ടതോടെ അവൾ ആവേശത്തിലായി.