മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

അടുത്ത ദിവസം പതിവുപോലെ നടത്തം, ഓട്ടം. ദൂരെ പാർക്കിലിരിക്കുന്ന പിള്ളേരുടെ നേർക്ക് ലിസി കണ്ണുകാണിച്ചപ്പോൾ കേശവൻ അവളേയും കൊണ്ടങ്ങോട്ടു ജോഗു ചെയ്തു. പിള്ളേരുടെ മുഖത്ത് ഒരു കൺഫ്യൂഷൻ. പിന്നെയവർ തമ്മിൽ നോക്കി. ഒരണ്ടർസ്റ്റാൻഡിങ്ങിലെത്തി. രണ്ടുപേരുമെണീറ്റു.

ഒരുത്തൻ ജിംടൈപ്പ്. ഒരു മസിൽമാൻ. മറ്റവനും മോശമില്ല.

കേശവൻ സിമന്റ് മേശയ്ക്കരികിൽ ഒരു ബെഞ്ചിലിരുന്നു. ലിസി അരികിലും. ഇരിക്കൂ. കേശവൻ വിരൽ ചൂണ്ടി. അവരെതിരേയിരുന്നു.

നിങ്ങളിവളുടെ പൊറകേ നടപ്പാണോ? കേശവൻ ചോദിച്ചു.

ഇതെന്താ. ഒരു ഫ്രീ കൺട്രിയല്ലേ? മസിൽ പിന്നെയും മസിലുപിടിച്ചു.

ചോദിച്ചതിനുത്തരം നൽകൂ. കേശവൻെയുറച്ച ശബ്ദം അവിടെ മുഴങ്ങി. മസിലിന്റെ കാറ്റുപോയി.

അല്ല. മറ്റവൻ പതറാത്ത സ്വരത്തിൽ പറഞ്ഞു.

കേശവൻ അവനെ ക്ഷോഭമില്ലാതെ നോക്കി. എവിടെയാണ് വീട്?

അറിഞ്ഞിട്ടെന്തിനാ?

പറയടാ! കേശവന്റെയൊച്ച രൂക്ഷമായി.

പോടാ.. അവനെണീറ്റു. ലിസിയതേ കണ്ടുള്ളൂ. പടക്കം പൊട്ടുന്ന ശബ്ദം! അവൻ താഴെ! ലിസിയുടെ ഹൃദയം ഉച്ചത്തിൽ പെരുമ്പറ കൊട്ടി!

നിന്റെ വീടെവിടെ? താഴെക്കിടന്നവനെ അവഗണിച്ച് കേശവൻ മസിലിനോടു ചോദിച്ചു. അവൻ വിറച്ചുകൊണ്ട് ഉത്തരം നൽകി!

ഓ…ഇത്തിരി ദൂരെയാണല്ലോ. ഇവന്റെയോ? താഴെ നിലത്തു കഷ്ട്ടപ്പെട്ട് എണീറ്റിരുന്നവനെച്ചൂണ്ടി.

എന്റെ വീടിന്റെയടുത്താണ്.

അപ്പോ ഇവിടെയെന്താണ് രണ്ടുപേരും? വളരെ കാഷ്വലായിട്ട് വീണുകിടന്നവനെ കൈകൊടുത്തെണീപ്പിച്ച് ബെഞ്ചിലിരുത്തിയിട്ട് കേശവനാരാഞ്ഞു!

അത് ഞങ്ങൾ… രണ്ടെണ്ണവും വിക്കി.

കേശവൻ തുറന്നു ചിരിച്ചു.

പിന്നെ നിങ്ങളെന്താണിവിടെ ചുറ്റിക്കറങ്ങുന്നത്? ദേ ഇവളെ കാണാനാണോ? കേശവൻ ലിസിയുടെ ചുമലിൽ കൈവെച്ചു. ആ തക്കത്തിന് അവളങ്കിളിനോടു ചേർന്നിരുന്നു!

ശരി. നിങ്ങൾ പരിചയപ്പെടൂ. ഞാനിതാ വന്നു. പേടിക്കണ്ട… പോലീസിനെയൊന്നും വിളിക്കാനല്ല. കേശവൻ ചിരിച്ചു.

എന്റെ പേര് ലിസി. അവൾ അവന്മാരെ ഉറ്റുനോക്കി കൈനീട്ടി.

ജോൺ. മസിൽമാൻ അവൾക്ക് കൈകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *