ചെകിട് നോക്കി രണ്ടെണ്ണം കൊടുക്കണമെന്ന് മനസ്സാഗ്രഹിച്ചെങ്കിലും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടുപോയിരുന്നു ,വീണുപോകാതിരിക്കാൻ കോലായിലെ തൂണിൽ പിടിച്ചു നിൽക്കുമ്പോൾ ഒരു പെൻഡ്രൈവ് അവൻ എനിക്ക് നേരെ നീട്ടി..പെട്ടെന്ന് അകത്തേക്ക് കയറി പോയ മോള് തിരിച്ചു വന്നു അവനിൽ നിന്നതു തട്ടിപ്പറിച്ചു ഉള്ളിലേക്കോടി … ചങ്കു തകർന്നു പോയ ഞാൻ ദേവമ്മയെ വിളിച്ചു ഒരു പാട് പരാതി പറഞ്ഞു ,കരഞ്ഞു..ഇനിയൊന്നുമുണ്ടാകില്ലെന്നു അവർ ഉറപ്പു നൽകി…ഒരാഴ്ച കഴിഞ്ഞു കാണും….കുറ്റബോധം ഉള്ളിൽ കുമിഞ്ഞു കൂടി ഭ്രാന്ത് പിടിച്ച രാത്രിയിൽ ഈ നശിച്ച ജീവൻ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു ,അതിനു മുന്നേ എന്റെ ഭർത്താവിനോട് ഒന്ന് മാപ്പിരക്കണമെന്നു തോന്നി , കണ്ണീരുകൊണ്ടാ കാല് കഴുകി എല്ലാം തുറന്നു പറഞ്ഞപ്പോൾ ആട്ടിപ്പായിക്കുമെന്നാണ് കരുതിയത് .പക്ഷെ എല്ലാം പൊറുത്തു ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാമെന്ന് പറഞ്ഞു എന്നെ ചേർത്ത് പിടിക്കുകയാണദ്ദേഹം ചെയ്തത് ..വർഷങ്ങൾക്ക് ശേഷം ഞാനും ഭർത്താവും അന്ന് ഒരുമിച്ചുറങ്ങി .. രാവിലെയാകുമ്പോഴേക്കും ഞങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു എത്രയും വേഗം ഈ നാടുവിട്ടു വേറെ എവിടേക്കെങ്കിലും …പക്ഷെ പുതിയ നാട്ടിൽ എങ്ങനെ ജീവിതം മുന്നോട്ടു പോകും ,മുന്നിൽ തെളിഞ്ഞത് ദേവമ്മയുടെ മുഖമാണ് , വിളിച്ചു കാര്യം പറഞ്ഞപ്പോൾ ദേവമ്മ എന്നെ കാണാൻ വന്നു ,അരുണുമായി സംസാരിച്ചു പിണക്കം മാറ്റാതെ എവിടെ പോയാലും സ്വസ്ഥമായി ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു കുറെ നിർബന്ധിച്ചപ്പോൾ ഞാനവരുടെ കൂടെ കാറിൽ കയറി ,നേരെ കമ്പനിയിലേക്കാണ് പോയത്… ഇത് വരെയുള്ള കണക്കും ആനുകൂല്യങ്ങളും നോക്കി കൂടെ അവരുടെ സമ്മാനമായി ഒരു തുകയും ചേർത്ത് 10 ലക്ഷം രൂപ തന്നു .പിന്നെ അവനെ കാണാനുള്ള കാത്തിരിപ്പായി ,ഒടുവിൽ അവനെത്തി …. പൊയ്ക്കോ….പക്ഷെ പോകും മുന്നേ ഒരിക്കൽ കൂടി ഒന്ന് കൂടണമെന്നായി അവനു ,…സമ്മതിച്ചോളാൻ ദേവമ്മ ആംഗ്യം കാട്ടി…ഞാൻ തലയാട്ടിയതോടെ എന്നെ പൊക്കിയെടുത്തവൻ കാറിലേക്കിട്ടു ….”
സ്മിത ഒരു പെഗ്ഗ് കൂടി ഒഴിച്ച് വെള്ളം ചേർക്കാതെ വലിച്ചു …
ഞങ്ങളുടെ സ്ഥിരം താവളത്തിലേക്ക് തന്നെയായിരുന്നു കാർ പോയത് ,നേരെ അവന്‍റെ വീട്ടിലേക്ക് ,പഴയ പ്രണയ പാരവശ്യത്തോടെ അവനെന്നെ വാരിപുണർന്നു ,ചുംബിച്ചപ്പോൾ ഞാനെല്ലാം മറന്നു , എനിക്കറിയാമായിരുന്നു അവനോടു ഏറ്റുമുട്ടി ഈ ലോകത്തു ജീവിക്കാൻ കഴിയില്ലെന്ന് ,സന്തോഷിപ്പിച്ചു നിർത്തി പോകാൻ കഴിഞ്ഞാൽ പിന്നെ എവിടെയെങ്കിലും ബാക്കിയുള്ള കാലം നല്ലൊരു അമ്മയായി ഭാര്യയായി എനിക്ക് ജീവിക്കാൻ കഴിയും ….അതോടെ ഞാൻ .പഴയ സ്മിതയായി അവനിലേക്ക് പടർന്നു കയറി .കൂടെ മദ്യം കൂടിയായപ്പോൾ , അരുണും പഴയ ആവേശത്തിലായിരുന്നു ,ആ ഭാവമാറ്റം എന്നെ കൂടുതൽ സന്തോഷവതിയാക്കി , ഒരിക്കൽ കൂടി ഞാനവനെ വിശ്വസിച്ചു..പോകും മുന്നേ എല്ലാവരുമായി ഒന്ന് കൂടിയിട്ട് പോകാമെന്നു പറഞ്ഞു സ്ഥിരം ടീമുകളെയും അവൻ വിളിച്ചു വരുത്തി…മദ്യക്കുപ്പികൾ പലതും കാലിയായി , , നാൽവർ സംഘം എന്‍റെ ഓരോ അണുവിലും വികാരം നിറച്ചു കൊണ്ടിരുന്നു..അന്ന് രാത്രി ഞാനവർക്കൊപ്പമായിരുന്നു…പിറ്റേന്ന് അവരുടെ കാറിൽ തന്നെയാണ് എന്നെ വീട്ടിൽ വിട്ടത് ,, മുറ്റത്തേക്ക് കയറുമ്പോൾ നിറയെ ആളുകൾ…. ഇളയ മകൾ ശ്രുതിയുടെ അലറി കരച്ചിൽ …നോക്കുമ്പോൾ വെള്ള പുതച്ച രണ്ട് ശരീരങ്ങളെ ആംബുലൻസിലേക്ക് മാറ്റുകയാണ്…”