ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ദുബായിലേക്ക് വരാൻ അമ്മ സമ്മതിച്ചത് തന്നെ. അമ്മയുടെയും ചാരുവിന്റെ അച്ഛന്റെയും രാഷ്ട്രീയ ബന്ധങ്ങൾ വഴിയാണ് ഞങ്ങളുടെ വിവാഹം നടന്നത്.
ആരെയും അടക്കിഭരിക്കാൻ കഴിവുള്ള, ശാഠ്യക്കാരിയായ ഒരു സ്വഭാവം അമ്മയ്ക്കുണ്ട്. ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അച്ഛനെ ഡിവോഴ്സ് ചെയ്ത അമ്മ ഒറ്റയ്ക്കാണ് എന്നെ വളർത്തിയത്. ആ രാഷ്ട്രീയ പശ്ചാത്തലം വീട്ടിലെ സകല കാര്യങ്ങളിലും കാണാം; എല്ലാം അമ്മയുടെ ചൊൽപ്പടിക്ക് നിൽക്കണം. ചാരുവിനും എനിക്കും അമ്മയെ ഒരുപോലെ ബഹുമാനവും അല്പം പേടിയുമാണ്.
അമ്മ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. “അതൊരു സർപ്രൈസ് ആയിരിക്കട്ടെ എന്ന് കരുതി അർജുൻ. നിന്റെ കസിൻ ദീപക് ഇന്ന് രാവിലെ ദുബായിൽ വന്നിറങ്ങിയപ്പോൾ അവന്റെ കൂടെ ഞാനും പോന്നു. അവൻ എന്നെ നേരെ ഇങ്ങോട്ട് കൊണ്ടുവിട്ടു. നീ ഓഫീസിലായതുകൊണ്ട് വിളിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി.”
അമ്മ തന്റെ വസ്ത്രം ഒന്ന് ഒതുക്കിപ്പിടിച്ചു കൊണ്ട് മറുപടി നൽകി. ആ ശബ്ദത്തിലെ ഗാംഭീര്യത്തിൽ തന്നെ ആ പഴയ അധികാര സ്വഭാവം മുഴങ്ങി നിന്നു.
ശരീരത്തോട് ഒഴികികിടക്കുന്ന വെള്ള സാരിയും ചുവന്ന ബ്ലൗസുമായിരുന്നു അമ്മയുടെ വേഷം. അതിന്റെ തിളക്കം അമ്മയുടെ നിറത്തിന് വല്ലാത്തൊരു പ്രഭ നൽകി. ആഭരണങ്ങളോട് അമ്മയ്ക്ക് പണ്ടേ വല്ലാത്തൊരു ഭ്രമമാണ്.
കഴുത്തിൽ താലിച്ചരടിനൊപ്പം മുത്തുകൾ പതിപ്പിച്ച കനത്ത സ്വർണ്ണമാലയും, രണ്ട് കൈകളിലും കിലുങ്ങുന്ന ആറ് ജോടി സ്വർണ്ണവളകളും അമ്മയുടെ ഓരോ ചലനത്തിലും ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. അമ്മയുടെ വസ്ത്രത്തോട് ഇണങ്ങുന്ന വിധത്തിൽ ഡിസൈൻ ചെയ്ത വലിയ സ്വർണ്ണക്കമ്മലുകൾ അമ്മയുടെ മുഖത്തിന് വല്ലാത്തൊരു ആഭിജാത്യം നൽകി.