വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

ലക്ഷ്മിയമ്മയെ കൊണ്ടുവരനല്ലാതെ കണ്ണനും ചിന്നുവും ആ വിടിന്‍റെ മുറ്റത്തേക്ക് ചെന്നിട്ടില്ല…. ശേഖരന് അവര്‍ നല്‍കി ശിക്ഷ ഒഴുവാക്കല്‍ ആയിരുന്നു. ഒരു തരത്തിലും അയാളുമായി അടുക്കാന്‍ അവര്‍ തുനിഞ്ഞില്ല….

കാലിലെ പാദസ്വരത്തിന്‍റെ ശബ്ദം കേട്ടതോടെ ചിന്നു വരുന്നത് കണ്ണനറിഞ്ഞു. അവന്‍ പത്രത്തില്‍ നിന്ന് കണ്ണെടുത്ത് അവളെ നോക്കി….

കണ്ണേട്ടാ ചായ…. പൂമുഖത്തെത്തിയ ചിന്നു ചായ ഗ്ലാസ് കണ്ണന് നീട്ടി.

കണ്ണന്‍ ഒരു ചിരിയോടെ ഗ്ലാസ് വാങ്ങി.

വാ…. ഇങ്ങോട്ടിരി…. പത്രം മാറ്റി തന്‍റെ തുട തൊട്ട് കാണിച്ച് കണ്ണന്‍ പറഞ്ഞു. ചിന്നു ചുറ്റുമാരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവന്‍റെ മടിയില്‍ ചെരിഞ്ഞ് ഇരുന്നു. ചിന്നുവിന് അതിനൊന്നും ഇപ്പോ നാണമെന്നുമില്ല…. മൊത്തത്തില്‍ നനഞ്ഞവനെന്ത് ചറ്റല്‍മഴ….. അല്ലേലും നാണിച്ചിട്ട് കാര്യമൊന്നുമില്ല…. ബെഡില്‍ കുത്തിമറഞ്ഞതിനുള്ള ട്രോഫി അവളുടെയൊപ്പം തന്നെയുണ്ട്…. കണ്ണന്‍റെ തോളിലുടെ കൈയിട്ട് അവള്‍ അവന്‍റെ കവിളില്‍ ഒരു മുത്തം കൊടുത്തു.

എന്തൊക്കെയുണ്ട് നമ്മുടെ സന്തനത്തിന്‍റെ വിശേഷം…. കണ്ണന്‍ ചിരിയോടെ ചോദിച്ചു…
അച്ഛനെ അമ്മയ്ക്ക് കാണാന്‍ കിട്ടുന്നില്ല എന്നെ വിഷമമേ അതിനുള്ളു…. ചിന്നു പറഞ്ഞു.
അതിനെന്താ…. ഇനി മൂന്ന് ദിവസം ഞാന്‍ നിങ്ങളുടെ ഒപ്പമുണ്ട്….. കണ്ണന്‍ കിട്ടിയ ചുബനം തിരിച്ച് നല്‍കി പറഞ്ഞു…

ങേ….. എന്താപ്പോ ഇത്….. ഇന്ന് വല്യ സന്തോഷത്തിലാണലോ….. എന്തുപറ്റി….. ചിന്നു അതിശയത്തോടെ ചോദിച്ചു….

കണ്ണന്‍ പത്രമെടുത്ത് ചിന്നുവിന് നല്‍കി….

വായിച്ച് നോക്ക്….. കണ്ണന്‍ പറഞ്ഞു….

ചിന്നു പത്രത്തിലെക്ക് നോക്കി ആദ്യ പേജിലേ പ്രധാനതലക്കെട്ട് വായിച്ചു….

മകന്‍റെ വിയോഗമറിഞ്ഞ മുന്‍മന്ത്രി രാഘവന് ജയിലില്‍ ദാരുണ അന്ത്യം

തലക്കെട്ടില്‍ മതിവരാതെ ചിന്നു വാര്‍ത്ത വായിക്കാന്‍ തുടങ്ങി….

കോഴിക്കോട്: ഏകമകന്‍റെ അപകടമരണം കേട്ട് മുന്‍മന്ത്രി രാഘവന്‍ (63) ജയിലില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാഘവന്‍റെ ഏക മകന്‍ അനിരുദ്ധ് (27) വൈകിട്ട് ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. ആ വാര്‍ത്ത കേട്ട ഉടനെ രാഘവന് ഹൃദായഘാതം ഉണ്ടാവുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കാന്‍ നോക്കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

മന്ത്രിയായിരുന്ന രാഘവന്‍ ആറുമാസം മുമ്പ് നേരിട്ട മുപ്പത്തോളം അഴുമതി, കോലകുറ്റങ്ങളിലും പിന്നിടുണ്ടായ ഇന്‍കംടാക്സ് റെയ്ഡില്‍ പിടിച്ചെടുത്ത കണക്കറ്റ അനധികൃതപണത്തിന്‍റെയും സ്വത്തിന്‍റെയും അടിസ്ഥാനത്തില്‍ രാജിവെക്കുകയും ഹൈക്കോടതി ഇരട്ടജീവപര്യന്തം വിധിക്കുകയുമായിരുന്നു. മുപ്പത്ത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് ഈ സംഭവത്തോടെ അവസാനിച്ചത്. എന്നാല്‍ ജയിലിലായി നാലുമാസം തികയും മുമ്പായിരുന്നു പെട്ടെന്നുള്ള ഈ മരണം. അഴിമതിയില്‍ മുങ്ങിയ നേതാവായതിനാല്‍ മുന്‍മന്ത്രിയെന്ന ഒരു പരിഗണനയും രാഘവന് നല്‍കില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആറുമാസം മുമ്പ് നട്ടെല്ലിനെറ്റ അപകടം മൂലം അനിരുദ്ധ് ഇത്രയും നാള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ കടന്നിട്ടും മാറ്റമൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് വിട്ടിലേക്ക് വരുന്ന

Leave a Reply

Your email address will not be published. Required fields are marked *