അവർ കുറച്ചുനേരം നാട്ടിലെ വിശേഷങ്ങളും കാലാവസ്ഥയും ഒക്കെ സംസാരിച്ചു. ആ സംസാരത്തിനിടയിൽ അമൃതയുടെ മനസ്സ് മാത്രം എവിടെയോ ഉടക്കിനിൽക്കുകയായിരുന്നു. ഗായത്രിയുടെ ഭർത്താവിന്റെ ആ നിഷ്കളങ്കമായ ചിരിയും സ്നേഹവും കാണുമ്പോൾ, താൻ എന്തിനാണ് മറ്റൊരുവന്റെ ആധിപത്യത്തിന് വഴങ്ങാൻ പോകുന്നതെന്ന ചിന്ത അവളെ വീണ്ടും അസ്വസ്ഥയാക്കി.
ഭക്ഷണം കഴിഞ്ഞ് ഗായത്രി പാത്രങ്ങൾ കഴുകാൻ സഹായിച്ചു. മകൾ ഇതിനിടയിൽ വിനുവിന്റെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയിരുന്നു.
“നീ എന്തിനാ അമ്മൂ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്?” ഗായത്രി അവളുടെ തോളിൽ കൈ വെച്ചു. “നാട്ടിലേക്ക് പോകുന്നത് ഒരു പുതിയ തുടക്കമല്ലേ? സന്തോഷമായിരിക്കണം.”
അമൃത ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിയിൽ ഒരു വിങ്ങലുണ്ടായിരുന്നു. അവൾക്ക് ഗായത്രിയോട് എല്ലാം തുറന്നു പറയണം എന്ന് തോന്നി. അർജുന്റെ ആ ‘അമ്മൂസേ’ വിളിയെക്കുറിച്ചും, തന്റെ ഉള്ളിലെ ആ പേടിയെക്കുറിച്ചും.
പക്ഷേ അവൾ ഒന്നും പറഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോഴേക്കും ഗായത്രിയുടെ ഒരു സുഹൃത്ത് അവരുടെ അപ്പാർട്മെന്റിലേക്ക് എത്തി. സാമുവൽ എന്നായിരുന്നു അവന്റെ പേര്. കറുത്തിരുണ്ട്, വന്യമായ കരുത്തുള്ള ആജാനുബാഹുവായ ഒരു രൂപം. ജിമ്മിൽ പോയി തടിച്ച തൂണുകൾ പോലുള്ള അവന്റെ കൈകളും വിരിഞ്ഞ നെഞ്ചും കണ്ടപ്പോൾ അമൃത അറിയാതെ ഒന്ന് നോക്കിപ്പോയി. അവന്റെ കണ്ണുകളിൽ ഒരുതരം കാമം ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി. ലഗേജുകൾ എടുക്കാനും എയർപോർട്ടിൽ സഹായിക്കാനുമായി ഗായത്രി വിളിച്ചതായിരുന്നു അയാളെ.