അവൾ പതുക്കെ മുറിയിലെ ജനാലയ്ക്കൽ വന്നു നിന്നു. അർജുൻ നൽകിയ ആ സ്വാതന്ത്ര്യം ഇപ്പോൾ അവൾക്ക് ഒരു തടവറ പോലെയാണ് തോന്നുന്നത്. ഗായത്രി പറഞ്ഞ ആ ‘ആൺകരുത്ത്’ തന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയോ എന്ന് അവൾ പേടിയോടെ ഓർത്തു.
അമൃതയുടെ ഉള്ളിൽ ഒരു ശൂന്യതയായിരുന്നു. അവൻ വില്ലത്തരങ്ങൾ ഒന്നും കാണിച്ചില്ല, ഭീഷണിപ്പെടുത്തിയില്ല. പകരം, “നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പിന്മാറാം” എന്ന് വളരെ മാന്യമായി പറഞ്ഞു. ആ മാന്യതയാണ് അമൃതയെ കൂടുതൽ തളർത്തിയത്. അവൾക്ക് മനസ്സിലായി, അർജുൻ തന്നെ ഒന്നിനും നിർബന്ധിക്കുന്നില്ല. എല്ലാം തന്റെ മാത്രം തീരുമാനമായിരുന്നു.
വിനു പുറത്ത് മകളോടൊപ്പം ചിരിച്ചു കളിക്കുന്നത് കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു വിമ്മിട്ടം തോന്നി.
ഉച്ചയ്ക്ക് അമൃത തന്റെ പഴയ മുറിയിൽ ഇരിക്കുമ്പോൾ ഗായത്രിയുടെ കോൾ വന്നു.
“അമ്മൂ… എത്തിയോ? നാട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാടെ?” ഗായത്രിയുടെ ശബ്ദത്തിൽ പഴയ ആ ആവേശമുണ്ടായിരുന്നു.
“എത്തി ഗായൂ… ഇവിടെ വീട്ടിലെ ഓരോ കാര്യങ്ങൾ ആയിട്ട് പോകുന്നു”
അമൃതയിൽ ആ മാറ്റം അവൾ ശ്രദ്ധിച്ചു
“എന്ത് പറ്റി, എന്തേലും പ്രശ്നം ഉണ്ടോ ? അർജുൻ വിളിച്ചോ നിങ്ങളെ ? അവനെ കണ്ടില്ലേ ?
അമൃത മറുപടി പറഞ്ഞു : അവൻ വിളിച്ചിരുന്നു. നാളെ.. അല്ല.. മറ്റന്നാൾ ദുബായ്ക്ക് പോവുകയാണത്രേ. പോകുന്നതിന് മുൻപ് ഒന്ന് കാണണം എന്ന് പറഞ്ഞു. ഞങ്ങൾക്കു കൊച്ചിക് പോകാൻ പറ്റിയില്ല എങ്കിൽ അവൻ ഇവിടെക്ക് വരാം എന്ന് പറഞ്ഞു”