“നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. എനിക്ക് നിന്നെ ബുദ്ധിമുട്ടിക്കണമെന്നില്ല. നിനക്ക് എന്നെ കാണുമ്പോൾ പേടിയോ അറപ്പോ തോന്നുന്നുണ്ടെങ്കിൽ ഞാൻ ഇത് ഇവിടെ വെച്ച് നിർത്താം. നിന്റെയും വിനുവിന്റെയും സമാധാനമാണ് എനിക്ക് വലുത്. ഞാൻ ശല്യം ചെയ്യില്ല.”
അർജുന്റെ ആ വാക്കുകൾ അമൃതയുടെ നെഞ്ചിൽ ഒരു ആണി തറയ്ക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. താൻ ആഗ്രഹിച്ചതും ഇതൊക്കെ തന്നെയായിരുന്നു—അർജുനിൽ നിന്നുള്ള മോചനം. പക്ഷേ അവൻ അത് ഇത്ര എളുപ്പത്തിൽ സമ്മതിച്ചപ്പോൾ അമൃതയുടെ ഉള്ളിൽ ഒരു വല്ലാത്ത ശൂന്യത പടർന്നു. തന്റെ മേൽ അധികാരം കാണിച്ചിരുന്ന ആ പുരുഷൻ പെട്ടെന്ന് പിൻവാങ്ങിയപ്പോൾ അവളിൽ ഒരു നഷ്ടബോധം തോന്നി.
“അർജുൻ… ഞാൻ… ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്…” അമൃതയ്ക്ക് വാക്കുകൾ കിട്ടിയില്ല.
“സാരമില്ല ഡാ … ഞാൻ എല്ലാം മനസ്സിലാക്കുന്നു. നീ സമാധാനമായി ഇരിക്ക്. വിനുവിനോട് ഞാൻ സംസാരിച്ചോളാം…”
ഞാൻ മറ്റെന്നാൾ ദുബായ് പോകും. കുറച്ച് നാൾ അവിടെ ആകും അവിടുത്തെ കാര്യങ്ങൾ ആകെ കുളം ആയി കിടക്കുകയാണ് .. പോകുന്നെന്ന് മുന്നേ ഒന്ന് കാണാൻ പറ്റുമോ ? ഇവിടേക്ക് വരാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ വീട്ടിലേക്ക് വരാം. കുറെ ആയി അവിടേക്ക് വന്നിട്ട്. നിങ്ങൾ; ഒന്ന് ആലോചിച്ചിട്ട് പറ.. ശരിയെടാ ഞാൻ ഒരു മീറ്റിംഗിലേക്ക് കേറുന്നു ബൈ”
മറുപടി പറയാൻ അമൃതയ്ക്ക് സമയം കൊടുക്കാതെ അർജുൻ കോൾ കട്ട് ചെയ്തു. അമൃത ഫോൺ ചെവിയോട് ചേർത്ത് കുറച്ചുനേരം അങ്ങനെ തന്നെ നിന്നു. വിനു തന്നെ ചതിച്ചല്ലോ എന്ന ദേഷ്യവും, അർജുൻ തന്നെ പൂർണ്ണമായും ഉപേക്ഷിച്ചോ എന്ന ഭയവും ഒരേസമയം അവളിൽ പടർന്നു.