അതിരുകളിൽ ആറ്റുവഞ്ചികൾ നിറഞ്ഞു നിൽക്കുന്ന പാടവരമ്പിൽ ഒന്നിൽ കൈകളിൽ ആറ്റുവഞ്ചിയുമേന്തി അവൾ നിൽപ്പുണ്ടായിരുന്നു..
പെണ്കുട്ടികളോട് സംസാരിക്കാൻ പൊതുവെ ഭയമുള്ള അവൻ തല താഴ്ത്തി നടന്നതെയുള്ളൂ..
അന്നേരം അവൾ വിളിച്ചു..
‘രാജീവ് എങ്ങോട്ടാ ഈ ധൃതിയിൽ പോണേ.. എനിക്കും വീട്ടിലെത്താനുള്ളതാ..’
‘ഞാൻ കണ്ടില്ലായിരുന്നു.. അതാ ‘
അവൻ പറഞ്ഞൊപ്പിച്ചു..
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..
‘നമുക്കൊന്നിച്ചു നടന്നാ പോരെ രാജീവ്..??’
മതിയെന്ന് അവനും തലയാട്ടി..
പാടാവരമ്പിലൂടെ അവൾക്ക് പിറകെ അവനും നടന്നു..
തനിക്ക് മുന്നിൽ നടന്നു നീങ്ങുന്ന അവളോട് അവനു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു..
പക്ഷെ വാക്കുകൾ ഒന്നും അവന്റെ തൊണ്ടയിൽ നിന്നു വന്നില്ല..
അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. പക്ഷെ അവൻ മാത്രം ഒന്നും പറയാതെ അവിടെയും പകച്ച് നിന്നു..
ഒടുവിൽ തന്റെ വീടെത്താറായപ്പോൾ, അവൻ തന്റെ ഈ വിധിയെത്തന്നെ പഴിച്ചു..
അന്നേരം അവൾ പൊടുന്നനെ തിരിഞ്ഞു നിന്നു..
‘ഇവിടെ രാജീവിന്റെ പ്രശ്നമെന്താണ് എനിക്കറിയാം.. തനിക്കൊരു കൂട്ടുകാരുമില്ല എന്നുള്ളതല്ലേ.. എന്നെ അറിയുവോ.. എന്റെ പേര് രേണുക.. രേണു ന്നാ എല്ലാരും വിളിക്കാറ്.. നമുക്കിനി മുതൽ ഫ്രണ്ട്സ് ആവാം.. രാജീവന് കൂട്ടില്ലാന്ന് ഇനി വിചാരിക്കരുത്.. പിന്നെ പണ്ടത്തെ പോലെ നന്നായി പഠിക്കണം.. കണക്ക് ടീച്ചറിന്റെന്നു ഇനി അടി വാങ്ങരുത്.. ‘
‘രേണുവിന് എന്നെ മുൻപ് അറിയാമായിരുന്നോ??’
ഞാൻ അത്ഭുതത്തോടെ ചോദിച്ചു..
‘പിന്നെ.. ഞാൻ മുൻപ് തന്റെ തൊട്ടടുത്ത സ്കൂളിലായിരുന്നല്ലോ.. എന്നെ രാജീവ് കണ്ടിട്ടുണ്ടാവില്ല.. ശാസ്ത്ര മേളക്ക് തന്റെ പ്രോജക്ട് ഉണ്ടായിരുന്നല്ലോ..
ഞങ്ങൾക്ക് എല്ലാം അത് എന്തിഷ്ടമായിരുന്നെന്നോ..??
ഇനിയും പഴയപോലെ ആവും എന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്തേ..’