സുനിത : അതൊക്കെ എന്നും കാണും. മനുവും പറയാറുണ്ട് അമ്മയെ സ്മാർട്ട് ആക്കിയെടുത്തത് മാലിനിയാന്റി ആണെന്ന്.
മാലിനി : അവനും പണ്ടത്തെ നിന്നെപ്പോലെ ഒരു നാണം കുണുങ്ങിയാണ്. അവനെ മാറ്റിയെടുക്കണം. എന്തായാലും നിങ്ങൾ എത്രയും വേഗം ഇവിടെ എത്താൻ നോക്കൂ.
മാലിനിയുടെ നിർദ്ദേശത്തെ തുടർന്ന് സുനിതയും മകനും അഞ്ചാമത്തെ ദിവസം തന്നെ മുംബൈയിൽ എത്തിച്ചേർന്നു. സ്വന്തം കാർ ഡ്രൈവ് ചെയ്താണ് വന്നത്. എത്തുമ്പോഴേക്കും താമസത്തിനും മറ്റുമുള്ള സൗകര്യങ്ങൾ മാലിനി തന്നെ ഏർപ്പാടാക്കിയിരുന്നു. സുദീർഘമായ യാത്രയിൽ ക്ഷീണിതരായെങ്കിലും കിച്ചണും റൂമുകളും ചെറുതായി ഒന്ന് സെറ്റ് ചെയ്‌തു രണ്ടുപേരും ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ മാലിനിയുടെ ഓഫീസിലെത്താനാണ് നിർദ്ദേശം.
യാത്രാക്ഷീണം കാരണം രാവിലെ കുറച്ചു വൈകിയാണ് എഴുന്നേറ്റത്. പ്രാതൽ ഒക്കെ കഴിച്ചു ഒൻപതു മണിയോടെ മാലിനിയുടെ ഓഫീസിലേക്ക് ഇറങ്ങി. താമസസ്ഥലത്തുനിന്നും ഒരു 15 മിനിറ്റിൻ്റെ ഡ്രൈവ് മാത്രമേയുള്ളു. ഓഫീസിലെത്തിയ സുനിതയെയും മനുവിനെയും മാലിനി വളരെ ഹാർദ്രമായി സ്വീകരിച്ചു തൻ്റെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ഏറെ നാളുകൾക്കു ശേഷമുള്ള കൂടിക്കാഴ്ച്ച ആയതിനാൽ മാലിനി പൂനയിലെ പഴയ കമ്പനിയിലെയും മറ്റും കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ഒപ്പം മനുവിൻ്റെ ബിസിനസ് ആഗ്രഹങ്ങളും ചർച്ച ചെയ്യപ്പെട്ടു. അതിനു ശേഷം മാലിനി സുനിതയെയും മനുവിനെയും കൂട്ടി ഓഫീസും സ്റ്റുഡിയോ സെറ്റപ്പ് ഒക്കെ കാണിച്ചു കൊടുത്തു.