മിക്കവാറും നാളത്തെ പത്രത്തിൽ ‘വീട്ടുകാർ ഇളയ മകനെ തല്ലിക്കൊന്നു’ എന്ന വാർത്ത കാണാം. ഉറപ്പ്!🙂
അമ്മ എന്നെ നോക്കി പേടിപ്പിക്കാവുന്നതിന്റെ മാക്സിമം പേടിപ്പിച്ചു. കണ്ണുരുട്ടി, പല്ലിരുമ്മി, ‘നിനക്കുള്ളത് വെച്ചിട്ടുണ്ടടാ’ എന്നൊരു ഭാവത്തിൽ…
പക്ഷേ പെട്ടെന്ന്തന്നേ മുഖത്തൊരു മാലാഖയുടെ ചിരി വരുത്തി, ആ ഫയൽ അവൾക്ക് കൊണ്ടുപോയി കൊടുത്തു.
“സോറി മേഡം… ഇത്തിരി വൈകിപ്പോയി…”
അമ്മ വിനീതമായി പറഞ്ഞു.
അവളത് വാങ്ങി, സോഫയിൽ നിന്നും എഴുന്നേറ്റു. ശേഷം ചുറ്റും ഒന്ന് കണ്ണോടിച്ചു. പാർട്ടി കഴിഞ്ഞ്, ബലൂണുകളും തോരണങ്ങളും ഒക്കെയായി അലങ്കോലമായി കിടക്കുന്ന വീട്.
“അത്… ഇവന്റെ ബർത്ത്ഡേ പാർട്ടിയായിരുന്നു മേഡം… അതാണ് വീടൊക്കെ ആകെ…”
ഒരു ജാള്യതയോടെ പറഞ്ഞു..
അത് കേട്ടതും ഏട്ടത്തിക്ക് പരവേഷമായി…..
“അയ്യോ! മേഡം ഒരു മിനിറ്റ്…”
എന്നും പറഞ്ഞ് അവൾ ഓടിപ്പോയി, ഫ്രിഡ്ജിൽ മാറ്റിവെച്ചിരുന്ന എക്സ്ട്രാ കേക്കിൽ നിന്നും ഒരു പീസ്, ഒരു ചെറിയ പേപ്പർ പ്ലേറ്റിലാക്കി കൊണ്ടുവന്നു.
ശേഷം ഏട്ടത്തി അതവൾക്ക് നേരേ നീട്ടി.
അവളത് വാങ്ങി, കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിനിന്നു. പിന്നെ സാവധാനം, അതിൽ നിന്നും ഒരു ചെറിയൊരു പീസ് കൈകൊണ്ട് അടർത്തിയെടുത്തു, വായിലേക്ക് വെച്ചു.
പെട്ടെന്നാണ് അവൾ എന്നേ നോക്കിയത്. ശേഷം പ്ലേറ്റിലെ ബാക്കി വന്ന കേക്കിൽ നിന്നും മറ്റൊരു പീസ് കൂടി അടർത്തിയെടുത്ത് നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു.