“അപ്പു ഏട്ടാ ” എന്ന് വിളിച്ചു കൊണ്ട് ശ്യാമ ഉരുണ്ട് താഴെ വീണു.
ശ്യാമ മെല്ലെ എഴുനേറ്റ് ചുറ്റും നോക്കി. അപ്പോഴാണ് ശ്യാമയ്ക്ക് മനസ്സിൽ ആയത്. താൻ വീണത് സ്കൂട്ടറിൽ നിന്നും അല്ല. മറിച്ചു സ്വപ്നം കണ്ട് കട്ടിലിൽ നിന്നും ഉരുണ്ട് താഴെ വീണത് ആണെന്ന്.
ശ്യാമയ്ക്ക് എന്തോ പോലെ തോന്നി. ഇത് രണ്ടാം വട്ടം ആണ് താൻ അപ്പു ഏട്ടനെ ഉറക്കത്തിൽ സ്വപ്നം കാണുന്നത്. ശ്യാമ എഴുനേറ്റ് മുഖം കഴുകി സമയം നോക്കി രണ്ടു മണി ആയതേ ഉള്ളൂ.
ഇത് രാത്രിയോ..? അതോ രാവിലെയോ..? ശ്യാമയ്ക്ക് വീണ്ടും സംശയം ആയി. ശ്യാമ പുറത്തേക്ക് പോയി. ഉച്ച രണ്ട് മണിയാണ്. അപ്പോൾ പകൽ ആണ് താൻ ഉറക്കത്തിൽ സ്വപ്നം കണ്ടത്.
സ്വപ്നത്തിൽ അപ്പു ഏട്ടൻ പറഞ്ഞത് അത് അപ്പു ഏട്ടന്റെ ഭാര്യ ആണെന്നാണ്. അത് ശരിക്കും അപ്പു ഏട്ടന്റെ ഭാര്യ ആയിരിക്കുമോ..? ശ്യാമ ആലോചിച്ചു.
അപ്പോഴാണ് ശ്യാമയ്ക്ക് ഉച്ചക്ക് അമ്മയ്ക്ക് കൊടുക്കാറുള്ള ഭക്ഷണവും മരുന്നും ഒന്നും കൊടുത്തില്ല എന്ന ഓർമ്മ വന്നത് .
ശ്യാമ വേഗം അമ്മയുടെ മുറിയിലേക്ക് പോയി. അമ്മ ഉറങ്ങുകയായിരുന്നു. ശ്യാമ വേഗം അമ്മയെ വിളിച്ചു.
“അമ്മേ..ഇങ്ങനെ ഉറങ്ങിയാലോ..? മരുന്നും ഭക്ഷണവും ഒന്നും വേണ്ടേ..?”
“വേണ്ട. നീ ഈ വിവാഹത്തിന് സമ്മതിക്കാതെ എനിക്ക് ഭക്ഷണവും മരുന്നും ഒന്നും വേണ്ട. ” അമ്മ പറഞ്ഞു.
“എന്തിനാ അമ്മേ എല്ലാവരും ചേർന്ന് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. അതിന് മാത്രം ഞാൻ എന്ത് പാപം ചെയ്തു.?’