ഒരു കള്ള ചിരിയോടെ റാം പറഞ്ഞു.
“ഇന്നത്തെ രാത്രിലേക്ക് ഒരു പെണ്ണിനെ കൊണ്ട് വന്നതാ, പെണ്ണ് മുകളിലത്തെ റൂമിൽ ഇരിപ്പുണ്ട്.”
“നിനക്കിപ്പോഴും ഇതൊക്കെ തന്നാണോടാ പരിപാടി?”
“നീ എന്ന് മുതലാടാ പുണ്യാളനായത്?”
ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി വിടർന്നു.
“ഇത് പുതിയൊരു ബിസിനസ് കരാർ ഒപ്പിട്ടതിന്റെ സമ്മാനമായി കിട്ടിയതാ. ഇപ്പോൾ പുറത്തേക്ക് പോയ റോയിയെ ആണ് അവർ പെണ്ണിനെ സെറ്റ് ചെയ്യാൻ ഏൽപ്പിച്ചത്.. പെണ്ണിനേയും കൊണ്ട് അവൻ വന്നപ്പോൾ കൊച്ച് ഹോസ്പിറ്റലിലും ആയി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാ നിന്റെ ഫോൺ വന്നത്, അപ്പോൾ പിന്നെ ഇന്ന് രാത്രി നിനക്കൊരു കൂട്ട് ആയിക്കോട്ടേന്ന് കരുതി.”
താല്പര്യമില്ലാത്ത മട്ടിൽ ശ്രീഹരി പറഞ്ഞു.
“എനിക്ക് വേണ്ടടാ.. ഈ വെടികളെയൊക്കെ കളിച്ച് മടുത്തു.”
“അളിയാ.. ഇത് നീ വിചാരിക്കുന്നപോലല്ല, ഫീൽഡിൽ ഇറങ്ങട്ടെ ഉള്ളു. ഇതുവരെ രണ്ടുപേരോടൊപ്പമേ പോയിട്ടുള്ളു.”
അത് കേട്ടപ്പോൾ ശ്രീഹരിയുടെ ഉള്ളിൽ ഒരു താല്പര്യം ഉണർന്നു.
“പെണ്ണെങ്ങനെ കാണാൻ?”
“നല്ല വെടിക്കെട്ട് ഐറ്റം.. മോന്റെ കാര്യമായി പോയി, അല്ലായിരുന്നേൽ ഞാൻ അവളെ കളഞ്ഞിട്ട് പോകില്ലായിരുന്നു.”
അവന്റെ ആ വാക്കുകളിൽ നിന്നുതന്നെ ശ്രീഹരിക്ക് മനസിലായി പെണ്ണ് കാണാൻ കൊള്ളാവുന്നതാണെന്ന്.
“അതൊക്കെ പോട്ടെ, നിന്റെ പെട്ടെന്നുള്ള വരവിന്റെ ഉദ്ദേശം എന്താണ്?”
പെട്ടെന്ന് ശ്രീഹരിയുടെ മുഖം മങ്ങി. റാം അത് ശ്രദ്ധിക്കുകയും ചെയ്തു.
“ഒരാളെ കാണണം.”
“ആരെ?”
കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൻ പറഞ്ഞു.
“എന്നെ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയെ.”
റാം ആകാംഷയോടെ ചോദിച്ചു.
“നിന്റെ കാമുകി ആയിരുന്നോ?”