“എനിക്ക് എന്തോ ഒരു പേടിപോലെ. ഇനി ഈ കേൾക്കുന്നതൊക്കെ വല്ലതും സത്യമായിരിക്കുമോ. കാഞ്ഞിര മരം.. പ്രേതം..” അവളുടെ സംസാരത്തിൽ ഉറഞ്ഞുകിടക്കുന്ന ഭയം അവൻ തിരിച്ചറിഞ്ഞു. അവൻ പക്ഷേ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവളും പിന്നെ ഒന്നും പറയാൻ പോയില്ല.
പക്ഷേ കുറേക്കൂടി അവനോട് ചേർന്നിരുന്ന ആതിര ഒരു ആശ്രയം കണ്ടെത്തുന്നത് പോലെ രണ്ടു കൈകളും വാഹിദിന്റെ ചുമലിൽ പിടിച്ചു. പക്ഷേ വാഹിദിന്റെ ശ്രദ്ധ അതിലായിരുന്നില്ല, ബൈക്കിന്റെ കണ്ണാടിയിൽ, കുറച്ചുദൂരം തങ്ങൾക്ക് പിന്നാലെ ഓടിവന്നിട്ട് ഒരു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നിശ്ചലമായിനിന്ന്, തങ്ങളെ തന്നെ നോക്കിനിൽക്കുന്ന ആ കറുത്ത പട്ടിയിലായിരുന്നു.
(തുടരും)