ആതിരയുടെ മുഖം ചുവന്നു തുടുത്തു. ചുണ്ടുകളിൽ ചെറിയൊരു വിറപടർന്നു കയറി. കണ്ണുകളിൽ കുസൃതിയും കുറുമ്പും അഭിമാനവും മിന്നിമാഞ്ഞു. പൂറു തരിക്കുന്നുണ്ടോ? അവൾക്ക് ഉള്ളിൽ ലജ്ജ വിരിഞ്ഞു.
“നാണമുണ്ടോ നിങ്ങൾക്ക്. കിഷോർ സാറിന്റെ നിർദ്ദേശത്തിൽ വന്നതാണല്ലോ, മുമ്പ് ഏതൊക്കെയോ കേസ് ഗൾഫിൽ അടക്കം ചെന്ന് അന്വേഷിച്ചു കണ്ടെത്തിയ മുടിഞ്ഞ ഡീറ്റെക്റ്റീവ് ആണല്ലോ എന്നൊക്ക പറഞ്ഞു കേട്ടത് കൊണ്ടാ ഞാനിത് സാറിനു റിപ്പോർട്ട് ചെയ്യാതിരുന്നത്.
ഒരു പീറപ്പെണ്ണിനെ പോലെ ഒരു പുരുഷനെ എന്തിന് നാണം കെടുത്തണം എന്ന് കരുതിയിട്ടാ. എന്നിട്ട് കണ്ടില്ലേ എന്റെ തുടയുടെ അളവ് വരെ എടുത്തിരിക്കുന്നു. കണ്ടാൽ കൊതിച്ചു പോകുന്നപോലെ മാംസവും വണ്ണവും ഉണ്ടത്രേ. ഛെ, നാണം കെട്ടവൻ.” അവൾ സ്വരം ഉയർത്തി ചെറിയ വികാരത്തള്ളിച്ചയോടെ കിതച്ചു കൊണ്ട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
“എന്റെ പോന്നു ചങ്ങാതീ, ഇതിന് മാത്രം ഇവിടെ എന്താണുണ്ടായത്. നിങ്ങൾ വാതിൽ ലോക്ക് ചെയ്യാഞ്ഞത് എന്റെ കുറ്റമാണോ. നിങ്ങളൊരു സ്ത്രീയല്ലേ, ഞാനൊന്ന് മിന്നായം പോലെ നോക്കിപ്പോയതാണ് ഇത്ര അനാശാസ്യമെങ്കിൽ നിങ്ങൾക്കെന്താ വാതിൽ ലോക്ക് ചെയ്‌തെന്ന് ഉറപ്പു വരുത്തിയിട്ട് ഉറങ്ങിയാൽ മതിയായിരുന്നല്ലോ.” വാഹിദും തർക്കിച്ചു.
ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്ന് എങ്ങിനെ തർക്കിക്കണം എന്നറിയാതെ അവളൊന്നു പതറി. താനാണിപ്പോൾ പ്രതിസ്ഥാനത് വന്നിരിക്കുന്നത്. ആള് സാധാരണക്കാരന്റെ ചിന്താഗതിയുള്ള ആളല്ല, വ്യക്തമായ നിരീക്ഷണമുണ്ട്, വിലയിരുത്തൽ മനോഭാവമുണ്ട്. ഒരു കുട്ടാന്വേഷകന്റെ അടിസ്ഥാന ഗുണങ്ങൾ. കൊള്ളാം, ആള് ചില്ലറയല്ല.!