“അതെന്താടാ…..??”
“അല്ല നീ ഇന്ന് തന്നെ തിരിച്ച് പോകും. എനിക്കാണേ എഴുതാൻ മൂഡ് തോന്നണം. ആ മൂഡ് എപ്പോ വരൂന്ന് ദൈവത്തിന് മാത്രേ അറിയൂ. അപ്പൊ അത് വരെ മിഡീം പറഞ്ഞും ഇരിക്കാൻ എനിക്കൊരു കൂട്ടുമാവും.”
“നിന്നെ സമ്മതിച്ച് അളിയാ. ഞാൻ കരുതിയത് ഈ കാര്യം കൂടെ അറിയുമ്പോ നീ എന്നെ കൊല്ലൂന്നാ.”
“എന്തിന്…?? ഇതൊക്കെയല്ലേ ഒരു entertainment….!! പക്ഷെ നീ പറഞ്ഞത് പോലെ നിന്നെ ഞാൻ കൊല്ലും., ഇവിടെ അങ്ങനെയൊന്നും ഇല്ലെങ്കി….”
“നീ കഴിഞ്ഞ ജന്മം കത്തനാർ എങ്ങാനും ആയിരുന്നോ….??”
“നീ തളിക്കാതെ ചെല്ലാൻ നോക്ക്.”
“അപ്പൊ അളിയാ ഞാൻ sunday ഇങ്ങോട്ടിറങ്ങാം. പിന്നെ നിനക്ക് സഹായത്തിന് ഒരാളെ ഏർപ്പാട് ആക്കിട്ടുണ്ട്. ഒരു പെണ്കുട്ടിയാ…..!!”
“പെണ്കുട്ടിയോ…..??”
“പെണ്കുട്ടി എന്ന് പറഞ്ഞാ ഒരമ്മച്ചി. പേര് അംബിക. ഞങ്ങള് താമസിച്ചോണ്ടിരുന്ന സമയത്ത് അടുക്കള പണിക്ക് നിന്നതാ. ഞാൻ അവരെ വിളിച്ചിട്ടുണ്ട് അവര് എത്തും.”
“അല്ല അവരെവിടുന്ന വരണേ….??”
“അവര് ടൗണിന്നാ.”
“ടൗണിൽ ഉള്ളവര് ഇവിടെ വരോ…..?? അതുമൊറ്റക്ക്…..??”
“അതോർത്ത് നീ പേടിക്കണ്ട. അവര് വന്നോളും. എന്നാ ഞാനിറങ്ങട്ടെ…,”