“ഗോവിന്ദിനെ തടഞ്ഞുവച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് പണം കിട്ടുവോ?”
“സാറെ………ദിവസം നാല് കഴിഞ്ഞേ ഉള്ളൂ.പലിശക്ക് ഫ്ലാറ്റും കിട്ടി,ആളെ അന്വേഷിച്ചു സാറും വന്നെങ്കിൽ എനിക്ക് കിട്ടാനുള്ള മുഴുവൻ തുകയും കിട്ടുമെന്ന് എനിക്കുറപ്പായി.
അതുകൊണ്ട് അവനെയങ്ങനെ വിട്ടു കിട്ടും എന്ന ചിന്ത വിട്ടേക്ക് സാറെ.”
“ചെട്ടിയാരെ…….ശരിയാ ദിവസം നാല് കഴിഞ്ഞു.അതിനുള്ളിൽ ഞാൻ തന്റെ മുന്നിൽ വന്നുവെങ്കിൽ,തന്നെ ഗോവിന്ദനുള്ള ഇടത്തിൽ വിളിക്കാതെ കൊണ്ടിരുത്തിയെങ്കിൽ തിരിച്ചുപോകുമ്പോൾ അയാളും കൂടെ കാണും എന്നുറപ്പുള്ളത് കൊണ്ട് തന്നെയാ.അതങ്ങനെയാണ് താനും.”
“അത്ര ആത്മവിശ്വാസം വേണോ സാറെ,അതും എന്റെ ആൾക്കാരോട് മല്ലിട്ട്?”
“ആ കോൺഫിഡൻസ് എനിക്കുണ്ട് ചെട്ടിയാരെ,പക്ഷെ ഒരു ഫൈറ്റ് സീൻ അതുണ്ടാവില്ല.അതില്ലാതെ തന്നെ ചെട്ടിയാർ സമ്മതിക്കും.”
“സർ…ഒന്ന് മനസിലായി.സാറിനവനെ
വേണം,അതുറപ്പ്.അല്ലെങ്കിലിത്രയും
കടിച്ചുതൂങ്ങുവൊ.ഇവൻ തരാനുള്ള തുക തന്നിട്ട് സാറ് കൊണ്ട്പൊക്കോ.
അല്ലെങ്കിൽ അത് തരുന്ന മറ്റൊരാൾ,
അതുവരെ ഇവനെ മറന്നേക്ക്.”
ചെട്ടിയാർ തീർത്തുപറഞ്ഞു.
“ഇനിയിപ്പോ താൻ പലിശയും മുതലും മറക്കേണ്ടിവരുമല്ലോ ചെട്ടിയാരെ.”
മര്യാദക്ക് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ രാജീവ് പറഞ്ഞു.
രാജീവും ചെട്ടിയാരുടെ ലൈനിൽ സംസാരിക്കാൻ തുടങ്ങുകയായിരുന്നു.
“ചെട്ടിയാർ അങ്ങനെ ഒന്നും നഷ്ട്ടപ്പെടുത്തിയ ചരിത്രമില്ല സാറെ.
കൊടുത്തിട്ടുണ്ടൊ പലിശയടക്കം തിരികെ വാങ്ങിയിട്ടുമുണ്ട്.”
“എങ്കിൽ ഈ പ്രാവശ്യം അതിന് മാറ്റം വരും.”
“ചിലത് മാറാതെ നിൽക്കും,അതിൽ ഈ ചെട്ടിയാരും പെടും.”
“എങ്കിൽ ശരി ഞാൻ ഇറങ്ങുന്നു.”
“അതാ സാറിന് നല്ലത്.”
ജിപ്സിയുടെ താക്കോലും കറക്കി രാജീവ് ഇറങ്ങാൻ തുടങ്ങി.തിരിഞ്ഞു നടക്കവെ ചെട്ടിയാരുടെ നേരെ ഒന്ന് കൂടി നോക്കി.”വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,ഒരു ടെൻഷൻ മുഖത്ത് കാണുന്നുണ്ടല്ലോ ചെട്ടിയാരെ?കൊല്ലത്തു ചെല്ലേണ്ട ടൂ സി ആർ അങ്ങ് ചെന്നില്ല അല്ലെ?ഇവിടെ മൊത്തം അഞ്ചു കോടി കിടക്കുമ്പോ രണ്ടുകോടി പോയാൽ എന്ത് അല്ലെ?
പക്ഷെ ഹവാലയിൽ വിശ്വാസം നഷ്ടം വന്നാൽ എന്താവുമെന്ന് ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ ചേട്ടിയാർക്ക് മനസ്സിലാവാൻ.”
അത്രയും പറഞ്ഞു രാജീവ് പുറത്തേക്ക് നടന്നു.
“നിൽക്ക്.നിനക്കെന്താ വേണ്ടത്?”
കളി മനസിലായ ചെട്ടിയാർ കളം മാറ്റി ചവിട്ടി.
“ഇന്ന് വൈകിട്ട് ഗോവിന്ദിനൊപ്പം അവൻ നൽകിയ പ്രോമിസറി നോട്ട് സഹിതം എന്തൊക്കെ അവൻ ഒപ്പിട്ട് തന്നിട്ടുണ്ടോ അത് മുഴുവൻ ഞാൻ പറയുന്ന സ്ഥലത്തെത്തിയാൽ ഇന്ന് രാത്രി തന്നെ മരുത് കൊല്ലത്തും ചെല്ലും.”
രാജീവ് പോയതും ചെട്ടിയാർ മുഷ്ട്ടി ചുരുട്ടി മേശമേൽ ഇടിച്ചു.കസേര എടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു.
തന്റെ ആദ്യ പരാജയത്തിന്റെ കയ്‌പ്പ് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ ഫോണിലേക്ക് അപ്പോൾ വന്ന മെസ്സേജ് അയാൾ തുറന്നു നോക്കി.
ഗോവിന്ദിനെ എത്തിക്കേണ്ട ലൊക്കേഷൻ രാജീവ് അയച്ചു കൊടുത്തതായിരുന്നു അത്.ദേഷ്യം കൊണ്ട് വിറച്ച അയാൾ പല്ല് കടിച്ചു.
ഗോവിന്ദൻ നൽകിയ സൂചനകളിൽ ഒന്നായിരുന്നു ചെട്ടിയാരുടെ ഹവാല ബന്ധം.അത് കൈകാര്യം ചെയ്യുന്നത് മരുത് എന്ന വിശ്വസ്‌തനും.ഒരു വില പേശൽ നടത്തണമെങ്കിൽ അതിൽ തന്നെ പിടിക്കണമെന്ന് രാജീവ്