അടുത്ത ദിവസം എപ്പോഴത്തെയും പോലെ ഡെയ്‌സി ഓഫീസിൽ എത്തി. നിരുപമായോട് പതിവ് പോലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഡെയ്‌സി അവളുടെ ചെയറിൽ ചെന്നിരുന്നു. നിരുപമ അവളെ നന്നായി ശ്രദ്ധിച്ചു. എന്തൊക്കയോ മാറ്റങ്ങൾ അവൾക്ക് വന്നതായി നിരുപമക്ക് തോന്നി. കുറെ നേരം ഫോണിൽ ചിലവഴിക്കുന്നു. ഫോണിൽ നോക്കിയുള്ള കള്ള ചിരികൾ. എല്ലാം താൻ ഉദ്ദേശിച്ചത് തന്നെയെന്ന് നിരുപമക്ക് മനസ്സിലായി.
ഡേയ്‌സിയും നിരുപമയും ഉച്ചക്ക് ഊണ് കഴിക്കാനായി അങ്ങനെ കാന്റീനിൽ എത്തി. ഇപ്പോൾ തന്നെ ഡെയ്‌സിയോട് കാര്യങ്ങൾ സംസാരിക്കണം എന്ന് നിരുപമക്ക് തോന്നി. അവൾ ഡേയ്‌സിയോട് ചോദിച്ചു.
നിരുപമ : എന്താടി നീ രണ്ട് ദിവസം ലീവായിരുന്നല്ലോ…
ഡെയ്‌സി ഒന്ന് പരുങ്ങി. അവൾ അൽപ്പം വിക്കി വിക്കി പറഞ്ഞു.
ഡെയ്‌സി : അത് പിന്നെ അപ്പച്ചനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ഉണ്ടായിരുന്നു.
നിരുപമ : ഇന്നലെ ഒരു സംഭവം ഉണ്ടായി. ഏകദേശം നിന്നെ പോലെ തന്നെയിരിക്കുന്ന ഒരു പെണ്ണ്, കല്യാണം ഒക്കെ കഴിഞ്ഞത. നിന്റെ അതേ പ്രായം. ഒരു കൊച്ചു ചെറുക്കാനുമായിട്ട് അവൾ നമ്മുടെ ബോട്ട് ജെട്ടിക്ക് അടുത്ത് ബൈക്കിൽ വന്നിറങ്ങി. എന്നിട്ട് നടു റോഡിൽ വെച്ചിട്ട് കൈയിൽ പിടിക്കുന്നു, ഉമ്മ വെക്കാൻ നോക്കുന്നു. എനിക്ക് അപ്പഴേ കാര്യം പിടികിട്ടി. സംഭവം മറ്റേതാണെന്ന്. ഏത്… അവിഹിതം.
ഡെയ്‌സിയുടെ നെഞ്ചിൽ ഒരു ഇടിവാൾ ഏറ്റത് പോലെയാണ് അവൾക്ക് തോന്നിയത്. ആ നിമിഷം ഈ ഭൂമി അവസാനിച്ചിരുന്നെങ്കിൽ എന്ന് അവൾക്ക് തോന്നി. തന്റെ എല്ല കള്ളതരങ്ങളും പിടിക്കപെട്ടിരിക്കുന്നു എന്ന് ഡെയ്‌സിക്ക് മനസ്സിലായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. നിരുപമ അവളോട് വീണ്ടും ചോദിച്ചു.
ഡെയ്‌സി : ആരാടി അവൻ… നിന്റെ അനിയൻ ആകാനുള്ള പ്രായമല്ലേടി അവനുള്ളു. നീയായിട്ട് അവനെ വളച്ചതാണോ അതോ അവൻ നിന്നെ വളച്ചതോ…
ഡെയ്‌സി കരഞ്ഞുകൊണ്ട് പറഞ്ഞു.
ഡെയ്‌സി : ചേച്ചി… എനിക്ക് അറിയാതെ പറ്റി പോയതാ… ഇനി ഞാൻ ആവർത്തിക്കില്ല. ചേച്ചി ഇത് ആരോടും പറയരുത് പ്ലീസ്. ഞാൻ ചേച്ചിയുടെ കാല് പിടിക്കാം.
ഡെയ്‌സി വീണ്ടും കരഞ്ഞു. ഇത് കണ്ട് നിരുപമ പൊട്ടി ചിരിച്ചു. അവൾ വീണ്ടും ചിരിച്ചു. ഇത് കണ്ട് ഡെയ്‌സി വല്ലാത്ത ആശയകുഴപ്പത്തിലായി. തന്നെ വഴക്ക് പറയും എന്ന് വിചാരിച്ചിരുന്ന ആളിപ്പോ ഇരുന്ന് ചിരിക്കുന്നത് കണ്ട് ഡെയ്‌സിക്ക് ഒന്നും മനസ്സിലായില്ല.