പൈനാപ്പിള്‍ കേയ്ക്ക് [Smitha]

Posted by

ഭാവാനിക്ക് എന്താണ് പറയേണ്ടതെന്ന് മനസ്സിലായില്ല.
“അത് അച്ഛാ…”
പെട്ടെന്ന് അവള്‍ക്ക് ഒരു ആശയം തോന്നി.
“..മോളില്‍ ഒരു പല്ലി…അത് താഴെ കെടക്കേല്‍ വീണു…എന്‍റെ മേത്ത് വീഴണ്ടതാരുന്നു…”
“ഓ..അതാണോ? അതിനാണോ ഇത്ര നേരം നിര്‍ത്താതെ കാറിക്കൂവീത്? ഞാന്‍ കരുതി ഏതേലും പാമ്പിനെക്കണ്ടിട്ടാരിക്കും എന്ന്. ഇന്നാള് ഒരു മുഴുത്ത ചേരപ്പാമ്പിനെ കണ്ടതാ പിന്നാമ്പുറത്ത്,”
അപ്പോഴേക്കും അമ്മ ജാനകി അങ്ങോട്ട്‌ വന്നു.
“എന്നാ പറ്റി?”
“മോള് ഒച്ചേല്‍ കെടന്ന് നെരോളിക്കുന്ന കേട്ടിട്ട് വന്നതാ,”
ജാനകി ഭവാനിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ആ നോട്ടത്തിന്റെ പ്രത്യേകതയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഭവാനി മുഖം കുനിച്ചു.
ജാനകി പിന്നെ മോഹനനോട് അവിടുന്ന് പോകാന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.
“പല്ലീനെയൊക്കെ കണ്ടിട്ട് അങ്ങനെയൊന്നും കാറിയേക്കരുത്. എന്‍റെ നല്ല ജീവന്‍ പോയി. ഉം, കെടന്നോ,”
അത് പറഞ്ഞു അയാള്‍ ഭാര്യയോടൊപ്പം അവിടെ നിന്നു പിന്തിരിഞ്ഞു.
“എന്നതാടീ നീ അവിടെ വെച്ച് എന്‍റെ നേരെ കണ്ണുകാണിച്ചേ?”
ജാനകിയോടൊപ്പം ബെഡ് റൂമിലേക്ക് നടന്നുകൊണ്ട് മോഹനന്‍ ചോദിച്ചു.
“എന്‍റെ മനുഷ്യാ അവള് പല്ലീനേം പട്ടീനേം കണ്ടിട്ട് കരഞ്ഞത് ഒന്നുവല്ല,”
“പിന്നെ?”
ആകാംക്ഷയടക്കാതെ മോഹനന്‍ ചോദിച്ചു.
“ശ്യെ….നിങ്ങളെപ്പോലെ ഒരു മണുക്കൂസന്‍”
വാതില്‍ക്കല്‍ നിന്ന്‍ ജാനകി പറഞ്ഞു.
“ഇവിടെത്തന്നെ നിക്കാതെ അകത്തേക്ക് വാ മനുഷ്യാ. ബാക്കീം കൊടെ കേക്കണങ്കി,”
മോഹനന്‍ അകത്ത് കയറി.
ജാനകി കതകടച്ച് കുറ്റിയിട്ടു.
“എന്നതാ?”
കട്ടിലില്‍ ഇരുന്ന്‍ അയാള്‍ ചോദിച്ചു.
“എന്‍റെ മനുഷ്യാ നിങ്ങടെ മോള് ഗിത്താറുവായിച്ചപ്പം ഉണ്ടായ ഒച്ചയാ ആ കേട്ടെ,”
മോഹനന്‍ ജാനകിയെ ദേഷ്യത്തോടെ നോക്കി.
“ജാനൂ നീ ചുമ്മാ ആളെ വടിയാക്കുന്ന വര്‍ത്താനം പറയല്ലേ? അവളെങ്ങനാടീ ഗിത്താറും ഫ്ലൂട്ടും ഒക്കെ വായിക്കുന്നേ?”

Leave a Reply

Your email address will not be published. Required fields are marked *