എന്നെ തിരിച്ചു വിളിച്ചു കൊണ്ട് വരുവാൻ വീട്ടിൽ വന്നിരുന്നത് മാലിനിയായിരുന്നു. പിന്നീട് ഞങ്ങളെ വീണ്ടും യോജിപ്പിൽ എത്തിച്ചിരുന്നതും അവൾ തന്നെ.
അധികം പഴങ്കഥപറഞ്ഞ് വായനക്കാരെ മുഷിപ്പിക്കുന്നില്ല..
ഇനി സംഭവങ്ങളുടെ സീക്വൻസ് പറയാം.
ഒരു ദിവസം ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ ശാലിനി ഉണ്ടായിരിക്കും എന്നാണ് കരുതിയത്. പുറത്ത് ആരേയും കണ്ടില്ല. പതിയെ പതുങ്ങി ഉള്ളിൽ ചെല്ലുമ്പോൾ മാലിനി ഒരു പുസ്തകം വായിച്ചു കൊണ്ട് കട്ടിലിൽ കിടക്കുന്നു.
(ആ കട്ടിലിനും ഒരു പ്രത്യേകതയുണ്ട് ശാലിനിയുമായി ആദ്യമായി ബന്ധപ്പെട്ടത് ആ കട്ടിലിൽ വച്ചായിരുന്നു)
ശാലിനിയോടുള്ളതു പോലുള്ള അടുപ്പം ഇല്ലെങ്കിലും മാലിനിയുമായും ഞാൻ കളിതമാശകൾ പറഞ്ഞിരുന്നു.
എന്നെ കണ്ടതും മാലിനി ആ പുസ്തകം ഒളിപ്പിക്കാൻ ശ്രമിച്ചു. ഞാനത് പിടിച്ചു വാങ്ങി. പുറം ചട്ട നോക്കിയപ്പോൾ “സ്ത്രീകളും ലൈംഗീകതയും” എന്ന ഒരു പുസ്തകമാണ്. ഞാനത് തിരിച്ചു കൊടുത്തു.
അവൾ നന്നായി ചമ്മിയതുപോലെ കാണപ്പെട്ടു.
“എന്താ ഇപ്പോ ഇതു പോലുള്ള പുസ്തകം ഒക്കെ വായിക്കാൻ?”
“ഓ ഒന്നുമില്ല” അവൾ ലജ്ജിച്ച് മൊഴിഞ്ഞു.
മാറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്റെ സംഭാഷണം ആ രീതിയിൽ ആകുമായിരുന്നില്ല മുന്നോട്ട് പോകുക. “എന്നിട്ട് എല്ലാം പഠിച്ചോ?”,
“നിനക്ക് ഇതൊക്കെ അറിയാമെന്നാണ് ഞാൻ കരുതിയിരുന്നത്”,
“വായിച്ചു കഴിഞ്ഞ് എനിക്ക് തരണം കെട്ടോ, നിങ്ങൾ മാത്രം ഇതെല്ലാം പഠിച്ചിരുന്നാൽ ഞങ്ങൾ ആണുങ്ങളുടെ കാര്യം കുഴപ്പത്തിലാകില്ലേ?”,
“എവിടുന്ന് കിട്ടി ഈ സംഭവം?” എന്നിങ്ങിനെ ചാനൽ തിരിച്ചു വിടുന്ന എന്തെങ്കിലും ഒക്കെ ഞാൻ പയറ്റുമായിരുന്നു.
മാലിനി എന്റെ ട്രാക്കിൽ വീഴുമോ എന്നതിനേക്കാൾ ശാലിനിയോടുള്ള സത്യസന്ധതയുടെ പേരിൽ ഞാൻ ഒരു ഭാവവ്യത്യാസവും കാണിക്കാതെ ആ മുറിവിട്ട് പോയി.
എന്നിരുന്നാലും ആ സംഭവത്തോടെ കുറച്ച് നാളത്തേയ്ക്ക് അവൾക്ക് എന്റെ അടുത്ത് ഭയങ്കര വിമ്മിഷ്ടം ഉള്ളതായി മനസിലാകുമായിരുന്നു.
ഈ കാലഘട്ടത്തിൽ തമിഴ് സിനിമയിലെ ഒരു പ്രസിദ്ധമായ ഗാനം മാലിനിയെ കളിയാക്കാനായി ഞാൻ പാടിയിരുന്നു. പിന്നെ പിന്നെ ഈ ഗാനത്തിന്റെ റ്റ്യൂൺ ചൂളം വിളിക്കുമ്പോഴെ മാലിനി ചമ്മുമായിരുന്നു. അതിന് പ്രത്യേകിച്ച് എന്തെങ്കിലും ദുരർത്ഥം ഒന്നും ഇല്ലായിരുന്നു. ക്രമേണ ഞാൻ എവിടെങ്കിലും ഉണ്ടെങ്കിൽ മാലിനിയ്ക്കും ശാലിനിക്കും സിഗ്നൽ കൊടുക്കാൻ ഈ റ്റ്യൂൺ ചൂളം വിളിക്കാൻ തുടങ്ങി.