ഇതു പോലെ ഒരു നൂലിഴയുടെ തുമ്പ് അവളുടെ കാരിരുമ്പൊത്ത ഹൃദയത്തിൽ നിന്നും പിടികിട്ടാനാണ് ഈ കാലമത്രയും വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്നത്!…
“അപ്പോൾ നിനക്കും വേണമെന്നൊക്കെയുണ്ട്?”
“എന്ത്?”
“ഞാനും ശാലിനിയും ആയി ഉണ്ടായിരുന്നതു പോലെ”
“അയ്യോ അങ്ങിനൊന്നും ഇല്ല’
“വേണ്ട മോളേ ഉരുളേണ്ട, നിന്റെ കൈയ്യിൽ നിന്നും പോയി”
“ഒന്നും പോയിട്ടില്ല”
“ശാലിനിയെ ഓർത്താണ് എന്ന് പറഞ്ഞാൽ – അതല്ലായിരുന്നെങ്കിൽ നീ എല്ലാത്തിനും ഓക്കെയാണ് എന്നാണ് അർത്ഥം”
“ഞാൻ സ്നേഹത്തിന്റെ കാര്യമാണ് പറഞ്ഞത്”
“സ്നേഹമുള്ളിടത്ത് മറ്റേത് തന്നെ വന്നുകൊള്ളും”
“പിന്നെ”
“നമ്മുക്ക് കാണാം”
“ങാ കാണാം”
“അപ്പോൾ ഏതായാലും നിനക്ക് എന്നോട് സ്നേഹമുണ്ട്.”
“അത് പിന്നെയില്ലേ?”
“ആ സ്നേഹമല്ല”
“പിന്നെ”
ഞാൻ സ്വരം താഴ്ത്തി പതിയെ പറഞ്ഞു..
“കടിച്ചു പറിച്ചു തിന്നാനുള്ള സ്നേഹം”
“പോ ചേട്ടാ”
“ഉരുളല്ലേ കുട്ടാ”
“ഒന്നുമില്ല”
“ഏതായാലും ഇന്നു മുതൽ കീർത്തനയെ ഞാൻ വിടുകയാണ്”
“എന്നിട്ട് ഞാൻ അതുമിതുമൊക്കെ ചേട്ടൻ പറയുന്നത് കേൾക്കണം?”
“അതല്ലാതേയും പല മാർഗ്ഗങ്ങളും ഉണ്ട്”
“പുറത്ത് പോകുന്നില്ലേ?”
“പോകണം, ഇതിനൊരു തീരുമാനമാകട്ടെ”
“വേഗം പോകാൻ നോക്ക്”
“എന്നാൽ ശരി ഞാൻ ഫോൺ വയ്ക്കുകയാ”
“ചേട്ടൻ പിണങ്ങിയൊന്നും അല്ലല്ലോ അല്ലേ?”
“ഏയ് അല്ല”
അവൾ ഫോൺ വച്ചു, ഞാനും.
കറക്കമെല്ലാം കഴിഞ്ഞ് തിരിച്ചുവന്ന് കിടന്ന് രാത്രി 11:30 ആയപ്പോൾ ഒരു മിസ് കോൾ. എടുക്കുന്നതിന് മുമ്പ് കട്ടായി.
ഒരു മിനിറ്റ് കഴിഞ്ഞ് അടുത്ത കോൾ.
ഞാൻ ഫോൺ എടുത്തു.
“ചേട്ടൻ ഉറങ്ങിയോ?”
“ഇല്ലല്ലോ”
“എപ്പോൾ വന്നു?”
“10:30 ആയിക്കാണും”
“ഭക്ഷണമൊക്കെ കഴിച്ചോ?”
“ഉം”
“എനിക്കൊരു സഹായം ആവശ്യമുണ്ടായിരുന്നു”
“പറ”
“എന്റെ ഒരു വള പണയം വച്ചൊന്ന് തരുമോ? ഇവിടെ പറ്റില്ല, നാട്ടുകാർ അറിയും, കുറച്ച് ദൂരെ എവിടെങ്കിലും..?”
“ഓ അതിനെന്താ, പരിചയമുള്ള കടയുണ്ട്, എന്താ ഇപ്പോൾ അത്യാവശ്യം?”
“അമ്മയ്ക്കാ, ബാങ്കിലെ ലോൺ അടയ്ക്കാനുണ്ട്, വേറെ മാർഗ്ഗമില്ല, ചിട്ടി കിട്ടുമെന്ന് ഓർത്തിട്ട് കുറി വീഴുന്നുമില്ല..”
“വള എങ്ങിനെ എന്റെ അടുത്ത് എത്തിക്കും?”
“നാളെ ഞാൻ കൊണ്ടുവന്ന് തരാം..”
അങ്ങിനെ പിറ്റേന്ന് വള എന്റെ കൈയ്യിൽ കൊണ്ടുവന്നു തന്നു. ഞങ്ങൾ രണ്ടു പേരും ബൈക്കിൽ കയറി ആ സ്ഥാപനത്തിലെത്തി പണയം വച്ചു.