“” ആയിക്കോ…!! അതിനിപ്പോ ഞാനെന്തോവേണം…!””
ഇത്തിരി പുച്ഛം കലർത്തി ഞാനത് പറഞ്ഞതും ജിൻസി പല്ല് കടിച്ചു.
“” നീയൊന്നും ചെയ്യണ്ട… ഞങ്ങളെല്ലാം സെറ്റ് ആക്കിക്കോളാം. ദൈവത്തെയോർത്ത് അത് പൊളിക്കാണ്ടിരുന്നേച്ചാമതി…!! “”
എന്റെ തണുപ്പൻ മട്ട് കണ്ട് വരിഞ്ഞു കേറിയ ജിൻസിയെന്നോട് കലിപ്പിട്ടു.
“” അതിന് നീയെന്തിനാ കിടന്ന് ചാടണേ…! ഞാനൊന്നിനും ഇടപെടാൻ വരണില്ല. നിങ്ങളെന്താന്ന് വച്ചാലായിക്കോ..!! “”
“” എടാ നീയെന്നതാ ഇങ്ങനെ… ഒന്നുല്ലേലവള് നിന്റെ ഭാര്യയയല്ലേ…!””
അവസാനമായപ്പോ ജിൻസിയുടെ ശബ്ദമൊന്നിടറിയോ?!
അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരിവന്നു. അത് പക്ഷേ പുച്ഛം നിറഞ്ഞുനിന്ന ഒരു ചിരിയാണെന്ന് മാത്രം.
അതിലെ പുച്ഛം തിരിച്ചറിഞ്ഞിട്ടൊയെന്തോ പിന്നേ ജിൻസിയൊന്നും പറഞ്ഞില്ല.
അവളുടെ ചോദ്യം അന്നത്തെ സംഭവത്തെപ്പറ്റി എന്നെ ഓർമിപ്പിച്ചു.
ആര്? എന്തിന്? ഈ ചിന്തകൾ ഓരോ നിമിഷവും എന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തടകയോടുള്ള സംശയം പൂർണമായി എന്നിൽനിന്നകന്നിട്ടില്ല എങ്കിലും സ്വയം അവളിതിലേക്ക് വന്ന് ചാടേണ്ട ആവിശ്യമുണ്ടോ എന്ന ജിൻസിയുടെ ചോദ്യമാണ് അതൊരു സംശയം മാത്രമായി നിലനിർത്തുന്നത്. എത്ര ആലോചിച്ചിട്ടും എന്നോട് ശത്രുതയോ ദേഷ്യമോ ഉള്ള മറ്റൊരാളെ എനിക്ക് കണ്ടെത്താനായില്ല.
താൽക്കാലമാ ചിന്തകൾക്ക് വിരാമമിട്ട് ഞാൻ അവരോടൊപ്പം കൂടി.
“” എന്റേട്ട… ചേച്ചിയങ്ങനെ പലതും പറയും. ഏട്ടനതൊന്നും കാര്യമാക്കണ്ട…! നിങ്ങടെ ഹെല്പ്പൂടെയുണ്ടേലെ എല്ലാം വിചാരിക്കണപോലെ നടക്കൂ…!! “”
അമ്മു ജിൻസിയുടെ പ്രസ്താവനതള്ളി രംഗത്തെത്തി.
“” ഹ്മ്മ്… ഞാനെന്ത് ചെയ്യണമെന്ന അപ്പൊ നിങ്ങള് പറയണേ…!! “”
“” അത് മറ്റന്നാൾ നിങ്ങള് ഓഫീസിൽ പോകൂലോ…!! വൈകീട്ട് എവിടെലുവൊന്ന് കറങ്ങി കുറച്ച് ലേറ്റ് ആയി ഇങ്ങ് വന്നാമാത്രം മതി…!! “”