. . . അപ്പോൾ തന്നെ പോലീസ് ജീപ്പിന്റെ ഡോറും തുറന്നു… ഒരാൾ പുറത്ത് ഇറങ്ങി…..
പുറത്തു ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി.. ഞാൻ മാത്രം അല്ല മാളുവും…
എന്റെ കണ്ണുകൾക്ക് വിശ്വാസിക്കാൻ പറ്റുന്നില്ലായിരുന്നു ആ ആളെ കണ്ടു അവൻ നടന്നു എന്റെ അടുത്ത് വന്നു
“എടാ ഗോകുലേ….”
“അളിയാ കിരണേ…. നീ സബ് ഇൻസ്‌പെക്ടർ ആണോ?
കുറെ നാളുകൾക്കു ശേഷം അവനെ കണ്ടപ്പോൾ എനിക്കു സന്തോഷം ആയി.. അവൻ വന്നു എന്നെ കെട്ടിപിടിച്ചു സന്തോഷം പങ്കു വച്ചു…. അവനു പോലീസ് ഇൽ ജോലി കിട്ടി എന്നത് വലിയ അത്ഭുതം ആയിരുന്നു…
“ഡാ നീ 3 വർഷം ആയിട്ട് എവിടെ ആയിരുന്നു… ആ പ്രശ്നം നടന്നതിന്റെ പിറ്റേന്ന് ഞാൻ കാര്യം അറിഞ്ഞത്. ഞാൻ അന്ന് തന്നെ നിന്റെ വീട്ടിൽ വന്നിരുന്നു അപ്പോഴാ നീ നാടുവിട്ട കാര്യം അറിഞ്ഞത് ”
“പെട്ടുപോയെടാ……. ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ലന്ന് പറഞ്ഞിട്ട് ആരും വിശ്വാസശിച്ചില്ല…”
“ആ പ്രേശ്നത്തെ കാലും എനിക്കു ഷോക്ക് ആയതു നീ നാടുവിട്ടതാ…. നീ ഇങ്ങനെ ആയിരുന്നോ എന്ത് പ്രശ്നം ഉണ്ടേലും നേരിടുന്ന ആൾ ആയിരുന്നല്ലോ നീ…. എന്ത് പറ്റിയെടാ നിനക്കു..”
“പറ്റി പോയി അളിയാ.. അവസ്ഥ അങ്ങനെ ആയിരുന്നു… ഇപ്പോൾ ആലോചിക്കുമ്പോൾ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നേ….”
“നീ ഒരിക്കലും ആരെയും ചതിക്കില്ല എന്ന് എനിക്കു അറിയാമായിരുന്നു… അത് എനിക്കു ഉറപ്പുള്ള കാര്യം ആണ്.. നീ എന്തോ ട്രാപ്പിൽ പെട്ടതാണ്..”
“ആണ്.. ഡാ ഞാൻ മാത്രം അല്ല ഇവളും അതിൽ പെട്ടില്ലേ…. അറിയാതെ ആണേലും ഞാൻ കാരണം അല്ലേ അവൾക്കും ഈ ഗതി വന്നത് ”
ഞാൻ മാളുവിനെ ചൂണ്ടി പറഞ്ഞു.. അവൾ കാറിൽ നിന്നും ഇറങ്ങി കിരണിന്റെ അടുത്ത് സംസാരിച്ചു നിന്നു… നടന്ന കാര്യം എല്ലാം ഞങ്ങൾ അവന്റ അടുത്ത് പറഞ്ഞു…. അവൻ എല്ലാം കേട്ടിട്ട് ആലോചനയിൽ മുഴുകി….
“ശെരിയാടാ നിങ്ങളെ രണ്ടു പേരെയും ആരോ പെടുത്തിയതാ…. അത് നമുക്ക് കണ്ടു പിടിക്കണം…”