തൊഴുതു നിക്കുമ്പോൾ ആത്മാര്ഥമായിട്ട് പ്രാർഥിച്ചത് അതായിരുന്നു.
“എന്നാൽ നമുക്കെല്ലാവർക്കും കൂടി ഇവരെ വീട്ടിലേക്ക് ആക്കാം എന്താ ചിത്രേ…?”
ഓഹ് കഷണ്ടിക്ക് ഇത്രയും വെട്ടി മതി ആയിട്ടില്ല…. മൈര് വല്ല ടൈം മെഷീനും കിട്ടിയിരുന്നേൽ…,
അവളിപ്പോഴും കണ്ണീരും ഒപ്പി മൂക്കും പിഴിഞ്ഞു ഇരിപ്പുണ്ട്. ഇതിനേം കൊണ്ടു ഞാൻ എങ്ങനെ വീട്ടിൽ കേറി ചെല്ലും ദൈവമേ…
“വാ മക്കളെ കാറിലോട്ടു കേറ്…”
കഷണ്ടി നിന്നു വിളിക്കുവാണ്, പുല്ല് ഇയാൾക്കിതെന്തിന്റെ കടിയാ… ഇവളെയും കൊണ്ടു ഈ കോലത്തിൽ അവിടെ ചെന്ന് ഇറങ്ങേണ്ട താമസമേ ഉള്ളൂ, തെക്കേ പറമ്പിലെ മാവൊന്നു വെട്ടാൻ… രാത്രി കറങ്ങാൻ പോയ ഞാൻ പിറ്റേന്ന് ഉച്ചക്ക് പെണ്ണും കെട്ടി ചെന്നാലുള്ള അവസ്‌ഥ, ഹോ ആലോചിക്കുമ്പോളെ മുള്ളാൻ മുട്ടുന്നു.
“വേണ്ട ഞങ്ങള് ഞങ്ങള് പൊക്കോളാം….”
“ഏയ് അതൊന്നും പറഞ്ഞാലൊക്കില്ല,… നിങ്ങളെ വീട്ടിലാക്കി ഓരോ ചായയും പരിപ്പുവടയും കഴിച്ചിട്ടെ ഞങ്ങൾ ഇനി തിരിച്ചു പൊരുന്നുള്ളൂ…”
ഓഹ് അയാൾക്ക് ഇത്രേം ഒണ്ടാക്കി വെച്ചത് പോരാ ഇനി പരിപ്പുവടേം കൂടി മുണ്ങാഞ്ഞിട്ടാ…
“വാടാ മക്കളെ….”
അയാള് നീരാളി പോലെ എന്നെയും ചുറ്റിപ്പിടിച്ചു കാറിലേക്ക് നടന്നു. എന്റെ പിറകെ ജീവശവം പോലെ അവളും നടന്നു.
സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഓമനക്കുട്ടന്റെ അവസ്‌ഥ എനിക്ക് കൃത്യമായിട്ട് മനസ്സിലാവുന്നത്,… നമ്മുടെ മീനത്തിൽ താലികെട്ടിലെ ഓമനക്കുട്ടൻ…
കാറിൽ ഇരുന്നു പോണ വഴിക്ക് മുഴുവൻ കാർ എവിടേലും പോയി ഇടിച്ചു ഞങ്ങളെല്ലാം തട്ടിപോണേ എന്നു വരെ ആലോചിച്ചു പ്രാര്ഥിച്ചാണ് ഞാൻ ഇരുന്നത്,…
അവളുടെ ഫോൺ ഇതിനിടയിൽ അടിക്കുന്നത് ഞാൻ കണ്ടിരുന്നു സൈലെന്റ് ആയിരുന്നു പക്ഷെ മിന്നുന്നത് എനിക്ക് കാണാലോ… അവനാ ആഹ് അനിയൻ തെണ്ടി,… മൈരന് മതിയായില്ലേ ആവോ…
കാറിൽ ഇരുന്നു പുറത്തെ അനന്തമായ മാങ്ങാത്തൊലിയും നോക്കി ഇരിക്കുമ്പോൾ ഇന്നലെ നടന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആലോചിക്കുകയായിരുന്നു ഞാൻ… ഇന്നലെ അടിച്ചിട്ട് ഉറങ്ങാൻ പോയ ഞാൻ കെട്ടി ഈ കാറിലെത്തിയത് എങ്ങനെ ആണെന്ന് ചെറിയ ഒരു മൂടൽ മാത്രമേ മനസ്സിൽ ഇപ്പൊ ഉള്ളൂ… പക്ഷെ ഒന്നൂടെ ശെരിക്കും ചൂഴ്ന്നു നോക്കിയപ്പോൾ ഓരോന്നായി ഓർമ വന്നു തുടങ്ങി….