തല ചിതറി കിടക്കുന്ന ഗുണ്ടകളുടെ ജഡങ്ങൾ അവളുടെ കണ്ണിൽ പതിഞ്ഞു
അവൾ ആ കാഴ്ചകൾ കണ്ട് സഹിക്കാനാവാതെ കണ്ണുകൾ ഇറുക്കി അടച്ചു
“” എന്താ ഇതൊക്കെ !
ഞാൻ.,., ഞാൻ.,. എങ്ങനെ രക്ഷപ്പെട്ടു അവൾ തന്റെ മുന്നിൽ ഇരിക്കുന്ന പർവീണിനോടായി ചോദിച്ചു””
“”എല്ലാം ദൈവനിശ്ചയം ആണ് മോൾ എഴുനേറ്റു വാ,.
ഒരുപാട് നന്ദിയുണ്ട് അമ്മേ ആ കാട്ടാളൻമാരിൽ നിന്നും എന്റെ മാനം രക്ഷിച്ചതിന് ,.,.
ഞാൻ.,.,. ഞാൻ ഇതിന് പകരമായി അമ്മക്ക് എന്താ നൽകുക ,.
എനിക്കറിയാമായിരുന്നു എന്റെ ഗണേഷൻ എന്നെ കയ് വിട്ടിട്ടില്ല എന്ന്.,.
എന്റെ ഗണേഷൻ അയച്ചതാ അമ്മയേ,.
അവരെന്റെ ശരീരം കളങ്കപ്പെടുത്തി യിരുന്നു എങ്കിൽ ഇനി അവരെന്നെ ജീവനോടെ വിട്ടാലും ശെരി ,.ഞാൻ ഒരു നിമിഷം പോലും ജീവനോടെ ഇരിക്കില്ലായിരുന്നു ,.,.
സ്വയം അങ്ങ് ഒടുങ്ങുമായിരുന്നു .,.
അവൾ പർവീണിന്റെ കാലിൽ വീണു തേങ്ങിക്കൊണ്ടിരുന്നു.
പർവീൺ തന്റെ കാലിൽ വീണു കരയുന്ന അനിഖയെ പിടിച്ചു എഴുന്നേൽപ്പിച്ചു
എന്നിട്ട് ചോദിച്ചു
“” അസ്റാറാബാദിലെ രാജകുമാരി കരയുകയാണോ !
ആ നിമിഷം അവളുടെ കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു
രാജ കുമാരിയാ .., ഞാനാ ,.. അമ്മേ ,..
അവിടുന്ന് എന്നെ കളിയാക്കിയതാണല്ലെ
ഹേ …. ത്യാഗത്തിന്റെ നക്ഷത്രമേ ഇരുട്ടിന്റെ കാവൽകാരിയെ വിശ്വസിച്ചാലും
ഏ … എന്താ ,..
എന്താ എന്നെ വിളിച്ചത്…..
ഒന്നുമില്ല തൽക്കാലം മോൾ വാ ഈ രാത്രി ഒറ്റയ്ക്ക് യാത്ര വേണ്ട
പർവീൺ അനിഖയോടായി പറഞ്ഞു.
എന്ത് വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് അവൾ
എന്താ … എന്നെ പേടിയാണോ ?
പർവീൺ ചോദിച്ചു.
ഏയ് അങ്ങനെ ഒന്നും ഇല്ല എന്റെ ജീവൻ രക്ഷിച്ച പുണ്യാത്മാവല്ലെ അവിടുന്ന്
അപ്പോൾ പിന്നെ ഞാൻ എന്തിന് ഭയക്കണം.
പർവീണിന്റെ വാക്കുകളിലെ ആജ്ഞാ ശക്തിക്ക് മുന്നിൽ അനിഖക്ക് ഇത്രയും