വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

ഞാനായിരിക്കും.വേറാർക്കും നിന്നെ കൊടുക്കില്ല, അങ്ങനെ സംഭവിച്ചാൽ നിന്നെ കൊല്ലും. കേട്ടോടാ’ പതിയെ ആണു പറഞ്ഞതെങ്കിലും വല്ലാത്ത ഉറപ്പായിരുന്നു അവളുടെ ശബ്ദത്തിന്.സഞ്ജു ഭയന്നു പോയി.ആ പൊള്ളൽ പിന്നീടു മാഞ്ഞിട്ടില്ല. കഴുത്തിനു താഴെ ഒരു ബ്യൂട്ടിസ്പോട്ടുപോലെ അതുണ്ട്.

അതായിരുന്നു മീര, മുൻകോപക്കാരി,പക്ഷേ തീവ്രമായ സ്നേഹത്തിന് ഉടമ. തൊടിയിൽ നിന്ന് ഒരു മാമ്പഴം കിട്ടിയാലോ ആരെങ്കിലും അവൾക്കൊരു മിഠായി കൊടുത്താലോ അവളത് സ്വയം കഴിക്കില്ല.അത് സഞ്ജുവിനെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിക്കും. എന്നിട്ട് അവനതു കഴിക്കുന്നതു തന്റെ വലിയ കണ്ണുകളാൽ നോക്കി നിൽക്കും.

നന്ദിതയ്ക്കും സ്നേഹത്തിനു കുറവില്ലായിരുന്നു. പക്ഷേ അവൾ മീരയെപ്പോലെ അക്രമം കാട്ടാറില്ല. ചെറുപ്പം മുതലേ ഇരുപെൺകുട്ടികളിലാരെങ്കിലും സഞ്ജുവിനെ കെട്ടുമെന്നു ബന്ധുക്കൾ സംസാരിക്കുന്നതിനാൽ സഞ്ജുവിന്റെ കാര്യത്തിൽ തങ്ങൾക്ക് ഏതോ അവകാശമുള്ളതുപോലെയാണു മീരയും നന്ദിതയും പെരുമാറിയത്.

ഒടുവിൽ എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ രാധികാമ്മായിയും നന്ദുമാമനും നന്ദിതയ്ക്കൊപ്പം ബോംബേയ്ക്കു പോയി താമസമാക്കി. ചിത്രമമ്മായിയും വിനുമാമനുമൊപ്പം മീര യുഎസിലേക്കും പോയി.സഞ്ജു ഒറ്റയ്ക്കായി.

അതിനു ശേഷം 6 വർഷം കടന്നിരിക്കുന്നു. ഇരുവരുമായും പിന്നീടു വലിയ ബന്ധമൊന്നുമില്ല. മീരയ്ക്കു ഫെയ്സ്ബുക്ക് ഒന്നുമില്ല, ഫോൺ നമ്പർ തറവാട്ടിൽ അമ്മായിക്കൊക്കെ അറിയാമെങ്കിലും കളിയാക്കൽ ഭയന്ന് സഞ്ജു ചോദിച്ചിട്ടില്ല.നന്ദിത പിന്നീട് കുറച്ചുതവണ വെക്കേഷൻ സമയത്തും മറ്റും തറവാട്ടിൽ വന്നിട്ടുണ്ട്.പക്ഷേ ആ സമയങ്ങളിലെല്ലാം സഞ്ജു ഇവിടെയില്ലായിരുന്നു. ഒരിക്കൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് , പിന്നെ ഒരു സയൻസ് ഒളിംപ്യാഡ് അങ്ങനെയൊക്കെ. ഇതിനിടയ്ക്ക് ഒരു ദിവസം തറവാട്ടിലേക്കു വിളിച്ചപ്പോൾ നന്ദിതയുമായി സംസാരിച്ചതൊഴിച്ചാൽ ഇരുവരുമായും സമ്പർക്കമേ ഉണ്ടായിട്ടില്ല.

ഓർമകളുടെ വേലിയിറക്കത്തിൽ സഞ്ജു ഒന്നു പുഞ്ചിരിച്ചു.

‘ആ കൊല്ലല്ലേ ‘ വെളിയിൽ ഒരു ബൈക്കുകാരന്റെ ആർത്തനാദമാണ് അവനെ സ്വപ്നലോകത്തു നിന്നു തിരികെയെത്തിച്ചത്.

‘ദൈവമേ അബദ്ധമായേനേ’ സഞ്ജു വെളിയിലേക്കു നോക്കി സ്വയം പറഞ്ഞു. സ്വപ്നം കണ്ട് അവന്റെ കാർ ചെറുതായൊന്നു പാളിയിരുന്നു. റോഡരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരു ചേട്ടനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് വാഹനം കടന്നുപോയത്.

അവൻ കാർ നിർത്തി വെളിയിലിറങ്ങി. ക്രുദ്ധനായ ബൈക്കുകാരൻ അവനരികിലേക്ക് ഓടിവന്നു.

‘ആർക്ക് വായുഗുളിക വാങ്ങാനാടാ കോപ്പേ ഇങ്ങനെ പോകുന്നത് ‘ അയാൾ അവനോടു കയർത്തു.

Leave a Reply

Your email address will not be published. Required fields are marked *