കഴപ്പിക്കൊച്ചമ്മയുടെ പണിക്കാരൻ 1
Kazhappikochammayude Panikkaran Author : Oliver
എന്റെ പേര് മണിയൻ. ഇരുപത്തിയഞ്ചാമത്തെ വയസിലാണ് അംബികക്കൊച്ചമ്മയുടെ വീട്ടിൽ ഞാൻ പണിക്ക് എത്തുന്നത്. പണിയെന്ന് പറഞ്ഞാൽ കൊട്ടാരം പോലുള്ള ആ വീട്ടിലെയും അത് നിൽക്കുന്ന ഒന്നരയേക്കർ പറമ്പിന്റെയും അകത്തെയും പുറത്തെയും മുഴുവൻ പണിയും ചെയ്യണം (പാചകമൊഴികെ). പിന്നെ കൊച്ചമ്മയ്ക്കുവേണ്ടി മാർക്കറ്റിൽ പോയി പച്ചക്കറിയും മറ്റു സാധനങ്ങളുമൊക്കെ വാങ്ങണം. (ഇത്രേം തന്നെ ഒരാളെക്കൊണ്ട് തീരില്ല) എന്നാലും സാരമില്ല, കണക്കിലധികം സമ്പത്തുള്ള കൊച്ചമ്മ അതിനൊത്ത കൂലിയും തരുന്നുണ്ടല്ലൊ. ഒരു പട്ടിണിക്കുടുംബത്തിൽ ജനിച്ച… മൂന്നാം തരത്തിൽ വച്ച് പഠിത്തം നിർത്തിയ, എനിക്കൊക്കെ ഇതിലും വല്യ എന്ത് ജോലി കിട്ടാൻ?!
ആദ്യം ഞാനീ വീട്ടിൽ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി പറയാം. അംബികക്കൊച്ചമ്മയുടെ തൊട്ടടുത്ത വീട്ടിലെ നളിനിചേച്ചിയും കൊച്ചമ്മയും തമ്മിൽ വലിയ സൗഹൃദത്തിലായിരുന്നു. അവിടെ ഞാൻ മുമ്പ് വാഴ നടലുമൊക്കെയായി രണ്ടുമൂന്ന് വട്ടം പുറംപണിയൊക്കെ ചെയ്ത് കൊടുത്തിരുന്നു. ഒരുപക്ഷേ നളിനിചേച്ചിയ്ക്ക് എന്റെയാ പണി കണ്ട് ബോധിച്ചുകാണണം. അതായിരിക്കണം സ്ഥിരമായിട്ട് പണിയ്ക്ക് വിളിക്കാൻ ആരെങ്കിലുമുണ്ടോന്ന് കൊച്ചമ്മ ചോദിച്ചപ്പൊ ചേച്ചി എന്റെ പേര് തന്നെ പറഞ്ഞത്. സത്യത്തിൽ നളിനിചേച്ചിയാണ് എന്നെ ശുപാര്‍ശ ചെയ്തെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം അന്നവിടെ പണിയ്ക്ക് പോയപ്പോൾ ഞാനും ചേച്ചിയുമായി ഒരു സീനുണ്ടായി. ഒരിക്കലും മറക്കാനാവാത്ത ഒരു സീൻ. അതെന്താണെന്ന് രണ്ടാം ഭാഗത്തിൽ പറയാം.
ഇനി നമ്മുടെ കഥാനായികയിലേക്ക് വരാം. നാല്പത്തിയെട്ടുകാരിയായ അംബികക്കൊച്ചമ്മ കഴിഞ്ഞ പതിനൊന്ന് വർഷമായിട്ട് ഭർത്താവുമായി പിരിഞ്ഞ് ആ വലിയ വീട്ടിൽ ഒറ്റയ്ക്കാണ്. കാരണമെന്താണെന്ന് ചോദിക്കാൻ ഞാൻ ധൈര്യപ്പെട്ടിട്ടില്ല. അങ്ങനെ ഇക്കഴിഞ്ഞ മാർച്ച് പത്താം തീയതി ഞാനവിടെ ഐശ്വര്യമായി ജോലിയ്ക്ക് കയറി. ആദ്യദിവസങ്ങളിൽ തന്നെ കാടു വെട്ടിത്തളിക്കലും കൊച്ചമ്മയുടെ ഇഷ്ടചെടികളെ പരിപാലിക്കലും മറ്റുമായി പിടിപ്പത് പണിയുണ്ടായിരുന്നു. പോരാത്തതിന് ഇപ്പോഴത്തെ കൊല്ലുന്ന ചൂടിന്റെ കാര്യവും നിങ്ങൾക്ക് അറിയാമായിരിക്കുമല്ലൊ. എന്തായാലും മൂന്നാം ദിവസം ഉച്ചയോടുത്തപ്പോൾ പതിവുപോലെ കൊച്ചമ്മ എനിക്ക് കഞ്ഞിവെള്ളം തരാൻ അടുക്കളയിലേക്ക് വിളിച്ചു.
“ ദാ വരുന്നു കൊച്ചമ്മേ.. ഇതുകൂടി തീർന്നിട്ട്…” ഞാൻ വലിയൊരു ചേനതുണ്ടം വെട്ടിവച്ച കുഴിയിലേക്ക് ഇറക്കികൊണ്ട് വിളിച്ചുപറഞ്ഞു.
രണ്ട് മിനിറ്റിനുശേഷം ചമ്മ്രംപിണഞ്ഞ് അടുക്കളയിലെ തറയിൽ ഇരിക്കുന്നതിനിടയിൽ ഞാൻ ഒന്ന് മുറുക്കാൻ അനുവാദം ചോദിച്ചു.
“ ഓ… അതിനെന്താ, മുറുക്കിക്കോ മണിയേ… പക്ഷേ മുറുക്കുമ്പം എനിക്കൂടെ ഒന്ന് തരണം” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.