യക്ഷയാമം 11 [വിനു വിനീഷ്]

Posted by

“ഹോ എന്തൊരു ചൂടാ ഗൗര്യേച്ചി.”
അമ്മു പിന്നിലൂടെവന്ന് വാതിലിനോട് ചാരികിടക്കുന്ന സ്വിച്ച്‍ബോർഡിലെ ഫാനിന്റെ സ്വിച്ചിട്ടു.

വേഗത്തിൽ കറങ്ങിയ ഫാനിന്റെ കാറ്റുമൂലം
കൈയ്യിലെ പുസ്തകത്താളുകളിലെ പൊടിപടലങ്ങൾ വായുവിൽ കലർന്നു.

പൊടിയുടെ ഗന്ധം നസികയിലേക്ക് അടിച്ചുകയറിയപ്പോൾ ഫാൻ നിറുത്താൻ കൽപ്പിച്ച് അവൾ വീണ്ടും പുസ്തകത്തിലേക്ക് കണ്ണോടിച്ചു.

ആദ്യപേജിൽ ഇങ്ങനെ എഴുതിയിരുന്നു.

സീത വാര്യർ. എം.
തേർഡ് ഇയർ ബി എ മലയാളം
എസ് എൻ ജി എസ് കോളേജ്
പട്ടാമ്പി.

“പ്രാണൻ പകർന്നെടുത്ത എന്റെ പ്രിയ മാഷിന്..”

“ആരാണ് ആ മാഷ് ?..”
ഗൗരി തന്റെ അടിച്ചുണ്ടിനെ തടവികൊണ്ട് സ്വയം ചോദിച്ചു.

അടുത്തപേജ് മറച്ചതും കിഴക്കേ ജാലകത്തിന്റെ പൊളി ശക്തമായി വലിയശബ്ദത്തോടുകൂടി വന്നടഞ്ഞു.

“അമ്മേ..”

ഉള്ളിലൊന്ന് ഞെട്ടിയ ഗൗരി ദീർഘശ്വാമെടുത്തു.

രണ്ടാമത്തെ പേജിൽ പെൻസിൽകൊണ്ട് ഒരാളുടെ ചിത്രം വരച്ചിട്ടുണ്ട്.
സൂക്ഷിച്ചുനോക്കിയ ഗൗരി തരിച്ചുനിന്നു.

“സച്ചി… സച്ചിദാനന്ദൻ., അയ്യോ മാഷ്..
ആ മാഷാണോ ഈ മാഷ്.”

ഗൗരി കസേരയിൽ നിന്നുമെഴുന്നേറ്റു.

“സീതയുമായി മാഷിന് എന്ത് ബന്ധം.”
ഒറ്റനോട്ടത്തിൽ അവൾ ആ പുസ്തകത്താളുകൾ മറച്ചുനോക്കി.
പകുതി ചിതൽ തിന്നുനശിപ്പിച്ചിരുന്നു.

അവസാന പേജിലെഴുതിയ വരികൾ ഗൗരിയുടെ മനസിൽ ആഴത്തിൽ പതിച്ചു.

“മാഷേ, എന്റെ മനസ്സിനെ പിടിച്ചുനിർത്താൻ എനിക്കുകഴിയുന്നില്ല. ഞാനറിയാതെ ചലിച്ചുപോകുന്നു. ശരീരം തളരുന്നപോലെ
ചിലപ്പോൾ നാളെ എന്റെ മരണമാകാം..”

“എന്തായിരിക്കും ഇതിനർത്ഥം.”
ഗൗരി സ്വയം ചോദിച്ചു.

“നാളെ മാഷിനെ ഒന്നുകാണണം”
അവൾ മനസിലുറപ്പിച്ചു.

“ഗൗര്യേച്ചി, വാ പോവാം..”
അമ്മു വീണ്ടും മുറിയിലേക്ക് കടന്നുവന്നു.

ഗൗരി പുസ്തകം മടക്കി തന്റെ അലമാരയുടെ അറയിൽവച്ച് പൂട്ടി മുത്തച്ഛന്റെകൂടെ മനസില്ലാമനസോടെ ഇറങ്ങിത്തിരിച്ചു.

ശിവക്ഷേത്രത്തിലെ മണ്ഡപത്തിൽ സന്ധ്യാസമയങ്ങളിൽ കലാമണ്ഡലം ശ്രീമതി രേണുകയുടെ സംഗീത ക്ലാസ് നടക്കുന്നുണ്ട്. അമ്മുവിനെയും ഗൗരിയെയും പരിചയപ്പെടുത്തി,സംഗീതം അഭ്യാസിപ്പിക്കുവാൻ രേണുകയോട് തിരുമേനി കല്പിച്ചു.

“നിയിപ്പ അതിന്റെ ഒരു കുറവേ ണ്ടായിരുന്നൊള്ളു.”
വിരസതയോടെ അമ്മു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *