മഞ്ഞുരുകും കാലം 4 [വിശ്വാമിത്രൻ]

Posted by

അതിന്റെ സുഖത്തിലും ആ അനുഭവം തന്ന ആത്മസംതൃപ്തിയിലും ഞാനിരുന്നു ദൃതന്തപുളകിതനായി. ഒരു പൊട്ടനെ പോലെ ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു. ഇനി കാക്കകളെങ്ങാനും മലർന്നു പറക്കാൻ തുടങ്ങിയോ? ഞാൻ ബസ്സിന്റെ പുറത്തോട്ട് തലയിട്ടു മേലോട്ട് നോക്കി.
ഇല്ല.
കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നതല്ലാതെ സാമാന്യതയിൽ കവിഞ്ഞ ഒന്നുമല്ല.
പൊതുവെ ഏകാന്തജീവിതം നയിക്കുന്ന ഞാൻ മിണ്ടാനും പറയാനും ആളില്ലാതെ വന്നപ്പോൾ കൊച്ചിലേ എന്നോട് തന്നെ സംസാരിക്കുമായിരുന്നു. പിന്നെ പിന്നെ അതൊരു ശീലമായി, മനസ്സിൽത്തന്നെ അത് പൊതുവായകാര്യമായി. അപ്പോൾ എന്ത് ചിന്തിച്ചാലും ചോദ്യം ചോദിക്കുന്നതും ഞാൻ ഉത്തരം പറയ്യുന്നതും ഞ്യാൻ.
ബസ്സു കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തിയപ്പോഴേക്കും മഴ തുടങ്ങി. ഷട്ടറല്ലാം ഇട്ടു കഴിഞ്ഞപ്പോൾ ബസ്സിൽ ആകപ്പാടെ ഒരുതരം മൂകത.
ഇത്രേം നേരം പുറത്തെ കാഴ്ചകൾ നോക്കിയിരുന്ന ഞാൻ ചിന്തയിൽ മുഴുകി.
“എന്നാലും ഇവൾക്കിത്ര ധൈര്യം എങ്ങനെ വന്നു?”
“പോലീസുകാരന്റെ മോളല്ലേഡേയ്, അപ്പപ്പിന്നെ അതിന്റെ കുറവ് കാണുവോ?” – ഉത്തരവും ഉടനെത്തന്നെ കിട്ടി.
“എന്നാലും ഒരതിരൊക്കെ ഇല്ലേ?”
“എന്തര് അതിര്? അന്ന് അവള് കുനിഞ്ഞപ്പോ നീ അവക്കടെ മുലയുടെ മുക്കാലും കണ്ടില്ലെഡേയ്?”
“കണ്ടു”
“അത് യാദൃശ്ചികമാണെന്നാണോ മോൻ വിചാരിച്ചെ?”
“പിന്നല്ലാതെ?”
“കോപ്പയിരുന്നു. ഡേയ് അവള് എറിഞ്ഞു നോക്കിയതാഡേയ്”
“ഓ പിന്നെ”
“നീ ഒളിഞ്ഞു നോക്കുന്നത് അവള് കണ്ടുപിടിച്ചാ?”
“പിടിച്ചു”
“വേറെ ആരേലും ഇത് വരെ പിടിച്ചാ?”
“അതില്ല”
“നീ എവിടെ, എപ്പ, എന്ത് ചെയ്തോണ്ടിരിക്കുവാണെന്ന് അവൾക്ക് കൃത്യമായി അറിയാതെ എങ്ങനാടേ അവളന്നു നിന്നെ പൊക്കിയത്?”
“അത്…”
“പിന്നെ ഇന്നലെ നമ്മൾ നീന അക്കന്റെ ശരീര ഘടന വിസ്തരിച്ചു പടിച്ചോണ്ടിരുന്നപ്പ അവള് വന്നു പൊക്കിയത് ഓർമയുണ്ടാ?”
“പിന്നെ ഓർമയില്ലാതെ?”

Leave a Reply

Your email address will not be published. Required fields are marked *