കൂട്ട്കൃഷി 1

Posted by

“ഇന്ന് രാവിലെയെത്തി”

“ഇത്തവണ കല്യാണം ഉണ്ടാവുമോ അങ്ങൂന്നെ!?”

“നോക്കണമെടി, ഹാ നിന്നോട് വേറൊരു കാര്യം പറയാനാ ഞാനിപ്പോ വന്നേ”

“എന്നതാ അങ്ങൂന്നെ കാര്യം?”

“നിനക്ക് പണിക്കാര് വല്ലതുമായോ കിളയ്ക്കാൻ”

“ഇല്ലങ്ങൂന്നെ കഴിഞ്ഞ തവണത്തെപ്പോലെ അങ്ങൂന്നു തന്നെ ആരെയെങ്കിലും തരണം.”

“ഇപ്പൊ ഈ പണിക്കൊക്കെ ആര് വരാനാ മറിയാമ്മേ. പിന്നെ ഒരാളുണ്ട് കൃഷിപ്പണി ഒന്നും അറിയില്ല. നീയെന്തെങ്കിലും കൊടുത്താ മതി. പിന്നെ ശാപ്പാടും”

“ആരാ അങ്ങൂന്നെ അത്”

“ഡാ ആന്റപ്പാ…’
നായർ തലയുർത്തി നീട്ടി വിളിച്ചതും. മറിയാമ്മയും അങ്ങോട്ടേക്ക് നോക്കി. തെങ്ങിൻ തോപ്പിൽ നിന്നും പാന്റ്സും ഷിർട്ടുമിട്ടു തോളത്തു ഒരു ബാഗും തൂക്കി ആന്റപ്പൻ അവരുടെ മുന്നിലെക്ക്‌ നടന്നു വന്നു.

“കൊള്ളാം ഇവനാരുന്നോ, അങ്ങൂന്നിനെന്നോടു വിരോധം വല്ലതും ഉണ്ടോ ഇങ്ങനെയൊരു ദ്രോഹം ചെയ്യാൻ. മണിയൻ മേശിരി ഇവനെ പുറത്താക്കിയത് എന്തിനാണെന്ന് അങ്ങൂന്നിനും അറിയാവുന്നതല്ലേ?’
മറിയാമ്മ കൈ രണ്ടും ഇടുപ്പിൽ കുത്തി നായരെ നോക്കി പറഞ്ഞു.

“ഹ എന്റെ മറിയാമ്മേ അതിനല്ലേ ഞാൻ ഇവനെ നിന്റടുത്തു തന്നെ കൊണ്ട്വന്നേ”

“എന്റെ അങ്ങൂന്നെ എന്തിനാ എന്നോടീ ദ്രോഹം?”

“മറിയാമ്മോ ഒരാളെ നമുക്ക് കുറ്റം പറഞ്ഞൊഴിവാക്കാൻ എളുപ്പമാ. ഇവന് നന്നാവാൻ ഒരവസരം നീ കൊടുക്കണം. ഇവന് പറ്റിയ മരുന്ന് നിന്റെ കയ്യിലെ ഒള്ളു”

മറിയാമ്മ നിരാശഭാവത്തോടെ താഴേക്ക് നോക്കി നിന്നു.
നായർ അല്പം അടുത്തേക്ക് നീങ്ങി അടക്കിയ സ്വരത്തിൽ പറഞ്ഞു

“എടി എപ്പോളുള്ള കൂലിയൊന്നും അവന് കൊടുക്കേണ്ട, പണിപഠിപ്പിച്ചാൽ അവൻ നല്ല വൃത്തിയായി ചെയ്യും എനിക്കുറപ്പാ. നീ നാലു നേരം വല്ലതും തിന്നാൻ കൊടുത്താൽ മതി. ഒരു പൊട്ടനാടി”

“ശരി അങ്ങൂന്നു പറഞ്ഞത് കൊണ്ട് മാത്രം നിർത്താം”

നായരുടെ മുഖം വിടർന്നു. കയ്യാട്ടി അവനെ അടുക്കലേക്കു വിളിച്ചു

“അപ്പൊ മറിയാമ്മേ നീ ഇവനെ കാര്യങ്ങൾ പറഞ്ഞു കൊട് ഞാൻ അങ്ങോട്ട് നീങ്ങുവാ’

“ശരിയങ്ങൂന്നെ.”

Leave a Reply

Your email address will not be published. Required fields are marked *