അപവാദങ്ങൾക്കിടയിലും നായരുടെയും, ഹാജിയാരുടെയും സഹായം മറിയാമ്മക്ക് വേണ്ടുവോളം കിട്ടി. മറിയാമ്മക്ക് രണ്ട്പേരുമായി അവിഹിതമുണ്ട് എന്ന് ഇരു വിഭാഗവും തമ്മിൽ ഒരു ധാരണയിലെത്തി. പക്ഷെ മോനായിയുടെ അപ്പൻ ആര് എന്നത് ഒരു സമസ്യയായി തുടർന്നു.
പുഴയ്ക്ക് ഇക്കരെയാണ് മറിയാമ്മയുടെ വീടും ഹാജിയാരുടെ റബ്ബർ തോട്ടവും. പുഴയ്ക്കു അക്കരെ നായരുടെ തെങ്ങിൻ തോപ്പും, തോപ്പ് കഴിഞ്ഞു വിശാലമായ രണ്ടേക്കർ കരകണ്ടമാണ്, മറിയാമ്മയുടെ അധ്വാനത്തിന്റെ ഫലമാണ് ആ രണ്ടേക്കർ നിറയെ. വാഴയും, കപ്പയുമാണ് കൂടുതൽ എങ്കിലും ഇടയിലായി പച്ചക്കറികളും നിൽക്കുന്നു. നെൽകൃഷി അവസാനിപ്പിച്ചു നായർ കണ്ടം ജെസിബി ഉപയോഗിച്ച് കരയാക്കി മറിയാമ്മക്ക് കൃഷിക്കായി കൊടുക്കുമ്പോൾ മറിയാമ്മയിൽ പൂർണ്ണ വിശ്വാസമായിരുന്നു അയാൾക്ക്. ഒറ്റമുണ്ടുടുത്തു ബ്ലൗസിൽ തുള്ളി തുളുമ്പുന്ന മുളകുകളും കുലുക്കി മാറത്തു ഒരു തോർത്തുമിട്ട് കുണുങ്ങിയുള്ള മറിയാമ്മയുടെ നടപ്പും, ആരെയും കൂസാക്കാതെ പുഴക്കരയിൽ നിന്നുള്ള കുളിയും നാട്ടിലെ കഴപ്പൻമാരുടെ ഉറക്കം കെടുത്തി. പലരും അവളുമായി ഒരു പിൻവാതിൽ നിയമനം കൊതിച്ചു. ശ്രമിച്ചവരിൽ പലരുടെയും വീട്ടുകാർ തുമ്മിയതല്ലാതെ ആർക്കും അവൾ വഴങ്ങിയില്ല. പക്ഷെ ഇത്കൊണ്ടൊന്നും അവർ തോറ്റില്ല അവളെപ്പറ്റി കൂടുതൽ കഥകൾ അവർ റിലീസാക്കികൊണ്ടേയിരുന്നു. മകൾ ക്ലാരയും വെറുതെ വിട്ടില്ല. അവൾ രാവിലെ പോകുന്ന ബസ്സിലെ കിളി, ഡോക്ടർ എന്നിവരിൽ തുടങ്ങി മാറിയയെയു, ക്ലാരയെയും ഒരുമിച്ചു നായരും, ഹാജിയാരും പണിയുന്നു എന്നും അവർ അടിച്ചിറക്കി.
ഇനിയാണ് ഈ കഥയിലെ നായകൻ ആന്റപ്പന്റെ വരവ്. ആന്റപ്പനെ പറ്റി വലുതായൊന്നും പറയാനില്ല. അനാഥൻ, കുരുത്തക്കേടിനു പള്ളിവക അനാഥാലയത്തിൽ നിന്നും 12മത്തെ വയസിൽ പുറത്തായി. എന്തൊക്കെയോ പണികൾ ചെയ്തു വളർന്നു 25 വയസിൽ എത്തി. കൂടെ പണി ചെയ്യുന്ന തങ്കമ്മയുടെ മുലയ്ക്കു പിടിച്ചു എന്ന കുറ്റത്തിന് ആന്റപ്പനെ മണിയൻ മേസ്തിരി തന്റെ പണി സ്ഥലത്തു നിന്നും ചവിട്ടി പുറത്താക്കി.
അങ്ങനെ ഒരു ദിവസം
‘ മാറിയാമ്മോ വാഴ വിത്തു എവിടുന്നാ വാങ്ങണെ?’ മുണ്ടുമടക്കി കുത്തി തോളിൽ ഒരു തോർത്തും, കയ്യിൽ തിളങ്ങുന്ന റോളെക്സിന്റെ വാച്ചും ചുണ്ടിൽ നീണ്ട സിഗററ്റുമായി രാഘവൻ നായർ മറിയാമ്മക്കരുകിലേക്കു നീങ്ങി.
‘ടൗണിൽ നിന്ന് വാങ്ങണം അങ്ങൂന്നെ’ മറിയ ഇറങ്ങിപ്പോയ തോർത്ത് മുലവെട്ട് മറച്ചു മുകളിലേക്ക് കയറ്റിയിട്ടു. നായരെയും, ഹാജിയാരെയും, മെമ്പർ പൗലോസിനെയും കാണുമ്പോളാണ് മാറിയാമ്മക്ക് നാണം കൊണ്ട് തന്റെ അർദ്ധനഗ്നത ബോധ്യമാകുന്നത്, തന്നെ കാമകണ്ണ് കൊണ്ട് ഇതുവരെ നോക്കിയിട്ടില്ലാത്ത അവരെ മാത്രമേ മറിയാമ്മ ആ നാട്ടിലെ ആണുങ്ങളായി അംഗീകരിച്ചിരുന്നൊള്ളു.
“ഇന്നാ മറിയാമ്മേ, രവി കൊണ്ട് വന്നതാ, കുട്ടികൾക്ക് കൊടുക്ക്”
“ആഹാ രവിക്കുഞ്ഞു എപ്പോഴാ വന്നേ?”