ഭക്ഷണം കഴിഞ്ഞു കൈ കഴുകി വരുമ്പോൾ സാമിന്റെ മുഖം പതുക്കെ ഗൗരവത്തിലായി. അയാൾ നതാഷയെ നോക്കി പതുക്കെ ചോദിച്ചു.
സാം: “അല്ല.. ഇനി എന്താ പരിപാടികൾ? ഇങ്ങനെ ഇവിടെ തന്നെ താമസിക്കാനാണോ പ്ലാൻ?”
ആ ചോദ്യം കേട്ടതും നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു.
തന്റെ ഭാവിയെക്കുറിച്ച് അവൾ അപ്പോഴും വ്യക്തമായി ചിന്തിച്ചിരുന്നില്ല. സാമിന്റെ വാക്കുകളിൽ താൻ ഒരു ഭാരമാണോ എന്ന തോന്നൽ അവളിൽ പെട്ടെന്ന് ഉണർന്നു.
നതാഷ: “അതെന്താ സാം.. ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് നിനക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ?”
സാം: (ഗൗരവത്തിൽ) “ഉം… എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്…”
അതുകേട്ടതും നതാഷയുടെ കണ്ണുകൾ നിറഞ്ഞു. മാത്യുവിൽ നിന്ന് കിട്ടിയതിനേക്കാൾ വലിയൊരു പ്രഹരമായിരുന്നു ആ വാക്കുകൾ. ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു:
നതാഷ: “ഓഹോ.. അങ്ങനെയാണോ? എങ്കിൽ ഇപ്പോ തന്നെ ഞാൻ ഇറങ്ങിയേക്കാം. ആർക്കും ഒരു ഭാരമായി നിൽക്കാൻ എനിക്ക് താല്പര്യമില്ല!”
അവൾ ദേഷ്യപ്പെട്ട് അവിടെനിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സാം അവളുടെ കൈകളിൽ ബലമായി പിടിച്ചു.
ഒരൊറ്റ വലിച്ചിൽ… അടുത്ത നിമിഷം നതാഷ സാമിന്റെ മടിയിലേക്ക് വീണു. അയാൾ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു.
സാം: “വിടില്ല നതാഷാ ഇനി നിന്നെ എങ്ങോട്ടും… നിന്നെ നോക്കി ഇങ്ങനെ ഓരോ ദിവസവും ഇരിക്കേണ്ടി വരുന്നത് എനിക്ക് എത്ര ബുദ്ധിമുട്ടാണെന്ന് നിനക്ക് അറിയുമോ?”
അയാളുടെ കണ്ണുകളിലെ ആ വല്ലാത്ത തിളക്കവും തീവ്രമായ സ്നേഹവും നതാഷ ആസ്വദിക്കുകയായിരുന്നു.