സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

​”സാം.. നീയൊരു വലിയ വേട്ടക്കാരനാണ്..”

അയാൾ വണ്ടിയൊടിക്കുമ്പോഴും പതുക്കെ മന്ത്രിച്ചു.

 

 

 

​ വണ്ടി മലനിരകളിലെ മഞ്ഞിലേക്ക് കയറിക്കൊണ്ടിരുന്നു. അയാളുടെ ഭൂതകാലം മാത്യുവിനെ വിഴുങ്ങാൻ വായ തുറന്നു നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.

 

 

 

കൈകൾക്കും കാലുകൾക്കും ഒരു വിറയൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് അയാൾ വണ്ടിയുടെ വേഗത കുറച്ചത്.

 

ഏറെ നേരമായി അയാൾ ഡ്രൈവ് ചെയ്യുകയാണ്.

 

സ്റ്റേറ്റിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക്, കിലോമീറ്ററുകളോളം ഈ ഏകാന്ത യാത്ര അയാൾക്ക് ശീലമില്ലാത്തതാണ്.

 

മനോബലം കൊണ്ട് മാത്രം സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരുന്നെങ്കിലും, അയാളുടെ ചിന്തകൾക്ക് ഭാരം കൂടിക്കൂടി വന്നു.

 

വിജനമായ പാതയിലൂടെ വണ്ടിയോടിക്കുമ്പോൾ, വിൻഡ്ഷീൽഡിന് അപ്പുറം മായുന്ന മഞ്ഞുവെളിച്ചത്തിൽ അമലയുടെ രക്തം കലർന്ന മുഖം വീണ്ടും വീണ്ടും തെളിയുന്നതായി അയാൾക്ക് തോന്നി.

 

 

 

അവളുടെ മുറിവേറ്റ ഹൃദയമിടിപ്പുകൾ ഈ വണ്ടിയുടെ എഞ്ചിൻ ശബ്ദമായി മാറുന്നത് പോലെ അയാൾക്ക് തോന്നി.

 

 

 

​ശരീരം തളരുന്നു.. മനസ്സ് അതിലേറെ.

 

ഇനിയും വണ്ടി ഓടിച്ചാൽ അയാൾ അപകടത്തിൽ പെടുമെന്ന് ഉറപ്പാണ്.

 

മാത്യുവിന് ഒരു വിശ്രമം ആവശ്യമായിരുന്നു..

 

ആ രാത്രിയിൽ റോഡ് സൈഡിൽ പ്രൗഢിയോടെ നിൽക്കുന്ന ഒരു മുന്തിയ റെസ്റ്റോറന്റും അതിനോട് ചേർന്നുള്ള ലോഡ്ജും കണ്ടപ്പോൾ അയാൾ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *