ശരണ്യ, അവളെ മനസ്സിലാകാതെ നോക്കി…
“ഇപ്പോൾ നാലു വർഷമായി……..! “
നിശ്വാസത്തോടെ പറഞ്ഞിട്ട് ജയ ശരീരത്തിനു മീതെ പുതപ്പെടുത്തിട്ടു…….
🛌 🛌 🛌. 🛌 🛌
CHENNAI- velachery
വേളാച്ചേരി – ഗാന്ധി റോഡിലേക്കു കയറുമ്പോൾ തന്നെ, ആദ്യം കാണുന്ന ഇടതു വശത്തേക്കുള്ള റോഡിലേക്ക് കാർ തിരിക്കാൻ രവിപ്രസാദ് ടാക്സിക്കാരനോട് ആവശ്യപ്പെട്ടു.
കുറേയധികം ആഢംബര വില്ലകൾ കഴിഞ്ഞു , മിഡിൽ ക്ലാസ്സ് ഫാമിലികൾ ഇരു വശങ്ങളിലും താമസിക്കുന്നതെന്നു തോന്നുന്ന റോഡിലൂടെ കാർ നീങ്ങി…
“ മുരുക ജയം “ എന്ന് ഇംഗ്ലീഷിൽ വീട്ടുപേരെഴുതിയ, വീടിന്റെ ഗേയ്റ്റിനു മുൻപിൽ കാർ നിന്നു…
ഡ്രൈവർ കാർ ഡോർ തുറന്നതും ഷോൾഡർ ബാഗുമായി രവിപ്രസാദ് പുറത്തിറങ്ങി..
വീലെഡ് ട്രോളി ബാഗ് പിന്നിലെ ഡിക്കിയിൽ നിന്നിറക്കി ഡ്രൈവർ ഗേയ്റ്റിനടുത്തേക്ക് നിരക്കി വെച്ചു…
“പാത്തുക്കോ സാർ…….”
കാർ തിരിഞ്ഞപ്പോഴേക്കും ഗേയ്റ്റിനപ്പുറത്ത്, സിറ്റൗട്ടിൽ ചിദംബരത്തിന്റെ വെളുക്കെ ചിരിക്കുന്ന മുഖം രവിപ്രസാദ് കണ്ടു..
“ യെന്ന ടാ , ആർപീ… യെവ്വളോ നാളായ് പാത്തിറുക്ക്… “
വെള്ള ദോത്തിയും കയ്യുള്ള വെള്ള ബനിയനുമായിരുന്നു അയാളുടെ വേഷം..
മൂന്നോ നാലോ മുടിയിഴകൾ മാത്രമേ നരച്ചിട്ടുള്ളൂ…
ആരോഗ്യദൃഢഗാത്രൻ…
ചിദംബരത്തിനും ഭാര്യ ഗീതാമണിയ്ക്കും രവിപ്രസാദ് ആർ.പി. ആണ്…
ചിദംബരം ചെന്നെ സെയിൽടാക്സ് ഡിപ്പാർട്ട്മെന്റിലായിരുന്നു. ഒരു ആക്സിഡന്റു പറ്റിയ ശേഷം, ഏതാണ്ട് ജോലി ഒഴിവാക്കിയതു പോലെ ലോങ്ങ് ലീവും റസ്റ്റുമായി വീട്ടിൽ തന്നെയാണയാൾ…