“എന്താ ശ്വേതാ… ഈ രാത്രിയിൽ? സഞ്ജയ് ഉറങ്ങിയോ?” കൈലാസിന്റെ ആത്മവിശ്വാസം നിറഞ്ഞ ശബ്ദം മുറിയിൽ മുഴങ്ങി.
ശ്വേത സഞ്ജയെ ഒന്ന് നോക്കി. അവൻ കണ്ണുകൾ കൊണ്ട് ആജ്ഞാപിച്ചു. “സാർ… ഏട്ടൻ… ഏട്ടൻ എല്ലാം അറിഞ്ഞു. ആ രാത്രിയിലെ കാര്യം.”
അപ്പുറത്ത് ഒരു നിശബ്ദത പടർന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം കൈലാസ് പതുക്കെ ചിരിച്ചു. “ഓ… അപ്പൊ ആ കക്ഷി ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു അല്ലെ? എന്നിട്ട്? അവൻ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കിയോ?”
“ഇല്ല…” സഞ്ജയ് ഫോണിന് അടുത്തേക്ക് വന്ന് പറഞ്ഞു. “കൈലാസ് സാർ… എനിക്ക് നിങ്ങളെ പുറത്താക്കാൻ താല്പര്യമില്ല. പകരം ഇങ്ങോട്ട് ക്ഷണിക്കാനാണ് താല്പര്യം. നിങ്ങൾ വരച്ച ആ പെയിന്റിംഗ് എന്റെ ബെഡ്‌റൂമിലുണ്ട്. പക്ഷെ അതിലെ ആ നിഴൽ രൂപത്തിന് ജീവൻ വേണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് വരാൻ പറ്റുമോ?”
കൈലാസ് ഒന്ന് അമ്പരന്നെങ്കിലും ഉടനെ തന്നെ അയാളുടെ ഉള്ളിലെ വന്യത ഉണർന്നു. “സഞ്ജയ്… നീ ശരിക്കും ഒരു വിചിത്ര ജന്മം തന്നെ. ശരി, നിനക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഞാൻ വരാം. ഒരു മണിക്കൂറിനുള്ളിൽ ഞാൻ അവിടെ എത്തും.”
ഫോൺ കട്ടായി. ശ്വേത ശ്വാസമടക്കിപ്പിടിച്ച് സഞ്ജയെ നോക്കി. “ഏട്ടാ… ഇത് ശരിയാവില്ല. അയാൾ വന്നാൽ…”
“അയാൾ വന്നാൽ നീ അയാളെ സ്വീകരിക്കണം ശ്വേതാ. നീ ആ പാറപ്പുറത്ത് അയാൾക്ക് നൽകിയ അതേ സ്വീകരണം എന്റെ മുന്നിൽ വെച്ച് നൽകണം. എനിക്ക് അറിയണം, നീ എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്ന്.”