അച്ചുവിനെയും മീനാക്ഷിയേയും കാവലിരുത്തിയിട്ട് പോകാമെന്നാണ് ആദ്യംപ്ലാനിട്ടതെങ്കിലും രണ്ടും ധൈര്യംകൂടിയ ഇനങ്ങളായതുകൊണ്ട് അവസാനം രണ്ടുംകൂടി ഞങ്ങളുടെ പുറകേപോന്നു…
അതിനിടയിൽ എന്റെകയ്യിലിരുന്ന കുപ്പി ഞാൻ മീനാക്ഷിയുടെ കയ്യിലേയ്ക്കു കൊടുക്കുവേംചെയ്തു…
“”…അതേ… ഇതെങ്ങാനും കുടിച്ചാ നിന്റെ മോന്തയിടിച്ചു പരത്തും..!!”””_ കയ്യിൽക്കിട്ടിയപാടെ കുപ്പീലേ അളവ്നോക്കിയ അവളെനോക്കിയൊന്നു പേടിപ്പിക്കാനും ഞാൻമറന്നില്ല…
പോകുന്ന വഴിമൊത്തം ഓരോന്നുപറയുമ്പോൾ മിണ്ടല്ലേ.. മിണ്ടല്ലേ അവരെണീയ്ക്കൂന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടായ്രുന്നെങ്കിലും
അതുമൈക്കുകെട്ടി പറയുന്ന ശബ്ദത്തിലായ്രുന്നെന്നൊക്കെ വളരെവൈകിയാണ് തിരിച്ചറിഞ്ഞത്…
കാരണം ചേച്ചിയേംതാങ്ങിപ്പിടിച്ച് വീട്ടുമുറ്റത്തെത്തുമ്പോൾ
ലൈറ്റെല്ലാം തെളിഞ്ഞുകിടപ്പുണ്ട്…
കാർന്നോമ്മാരും കാർന്നോത്തികളും വാതിൽക്കലുമുണ്ട്…
ഒട്ടുംപ്രതീക്ഷിയ്ക്കാതെ അവരെക്കണ്ടതും ഞങ്ങളാകെ ചത്തവസ്ഥയിലായി…
പോരാത്തതിന് ഞാനും ജോക്കുട്ടനുങ്കൂടി ചേച്ചിയെ താങ്ങിയെടുത്തോണ്ട് വരുകകൂടിയല്ലേ…
ഞങ്ങളടുത്തെത്തീതും,
“”…ആ.! കഴിഞ്ഞോ..??”””_ അച്ഛന്റെചോദ്യം…
അതിനുമറുപടിയായി ആരുമൊന്നും മിണ്ടിയില്ല…
അല്ലേത്തന്നെ തോലുപൊളിഞ്ഞു നിൽക്കുന്നിടത്ത് എന്തിട്ടുമിണ്ടാൻ..??
നാലെണ്ണം കയ്യേലുംകാലേലും നിൽക്കാൻ പറ്റാത്തവസ്ഥയിലും ഒരെണ്ണമടിച്ചുഫ്ലാറ്റായി ബോധമില്ലാത്ത ലെവലിലും…
എന്തായാലും ജോക്കുട്ടന്റെ ദയനീയമായ നോട്ടംകണ്ടിട്ടാവണം വഴിതടഞ്ഞുനിന്നവരെല്ലാം രണ്ടു സൈഡിലേയ്ക്കൊതുങ്ങി…