താഴെയെത്തുമ്പോൾ ജോക്കുട്ടനും സീതാന്റീം സീതാന്റീടെ റാമുംകൂടി മ്യാരകതിരിച്ചിൽ നടത്തുവായ്രുന്നു…
ഇൻകംടാക്സിനോ കസ്റ്റംസിനോപോലുമില്ലാത്ത ഗൗരവത്തോടെ മുക്കുംമൂലയുമവരരിച്ചു പെറുക്കുമ്പോൾ എന്റെകണ്ണുകൾപോയത് തക്കുടുവിലേയ്ക്കായ്രുന്നു…
ചെക്കൻ റൂമിന്റെമൂലയിൽ കട്ടളയിൽച്ചാരിയിരുന്ന് ഒരേവിളി…
കീകൊടുക്കുമ്പോൾ കരയുന്ന സ്പൈഡർമാനുപോലും കാണില്ല ഇത്രേമാത്മാർത്ഥത…
തക്കുടൂന്റെ കരച്ചിലുകണ്ടിട്ട് സഹിയ്ക്കാതെവന്നപ്പോൾ അവസാനം ഞാനും സെർച്ചിങ്മോഡ് ഓൺചെയ്തു…
സോഫയ്ക്കടിയിലും ടീവിയ്ക്കുപിന്നിലും എന്തിനവസാനം ഫ്രിഡ്ജുവരെ തുറന്നുനോക്കി…
എന്നിട്ടും കാണാതെവന്നപ്പോൾ
ഇനി ടെയ്ലുമുഴുവൻ കുത്തിയിളക്കി നോക്കിയാലേ ശെരിയാവൂന്ന ധാരണയിലെത്തി ഞാൻ…
അതിനായി ചായ്‌പ്പിലേയ്ക്കുപോയി തൂമ്പയെടുക്കാൻ തുനിയുമ്പോഴാണ്, ഉറക്കപ്പിച്ചിൽ കണ്ണുംതിരുമ്മിക്കൊണ്ട്
അച്ചുവരുന്നത്;
“”…മനുഷ്യനെയുറങ്ങാൻ സമ്മതിയ്ക്കാതെ
ഇതെന്തുബഹളവാ രാവിലെ..??”””_ ഒന്നുവായിട്ടശേഷം കുഞ്ഞിനുനേരേ തിരിഞ്ഞയവൾ;
“”…വെളുപ്പിനേയെണീറ്റിരുന്ന് ഇങ്ങനെ നെലവിളിയ്ക്കാൻ നിന്റെപെണ്ടാട്ടി കളഞ്ഞിട്ടുപോയാടാ..!!”””_ ന്നൊരു ചോദ്യംകൂടിയിട്ടതും,
“”…നേരംവെളുത്തപ്പോളവന്റെ പാവയെക്കണ്ടില്ല… അതിന്റെകോളാ… നീവല്ലതും കണ്ടിരുന്നോ..??”””_ ന്നും തിരിച്ചുചോദിച്ച് സീതാന്റിയച്ചൂനെ നോക്കി….
“”…അതിന്നലെ മീനൂന്റേലിരിയ്ക്കുന്ന കണ്ടല്ലോ..!!”””
“”…എന്റേലോ..??”””_ തപ്പലിനു നേതൃത്വംകൊടുത്തുനിന്ന മീനാക്ഷിതിരിഞ്ഞു…