…ഓ.! ജാതി പറയരുതെന്നാണല്ലോ.!
അല്ല.! അപ്പോളിതിവര് ഞങ്ങൾക്കുവേണ്ടി മേടിച്ചിട്ടുവന്നതാണോ..??
അതോർത്തപ്പോളെന്തോ
വല്ലാത്തൊരു സന്തോഷംതോന്നി…
അതേസമയംതന്നെ ഞാനെന്റെ വീട്ടുകാരേയുമോർത്തു…
കൂട്ടത്തിൽ പച്ചവെള്ളവുംകുടിച്ച് കവിഴ്ന്നുകിടന്ന ദിവസങ്ങളും…
പിന്നൊന്നും
കഴിയ്ക്കാൻതോന്നിയില്ല…
കഴിച്ചെന്നുവരുത്തി പെട്ടെന്നെഴുന്നേൽക്കുവായ്രുന്നു…
ഇനിയെന്റെ മുഖഭാവം കണ്ടിട്ടാണോന്നറിയില്ല,
വൈകാതെ മീനാക്ഷിയുമെഴുന്നേൽക്കുന്നത് കണ്ടു…
ഞങ്ങളുടെയാ
പെട്ടെന്നുള്ളഭാവമാറ്റം അവരു ശ്രെദ്ധിച്ചിരുന്നോന്നറിയില്ല, പക്ഷേ ഒന്നുംചോദിച്ചില്ല…
ചോദിച്ചിരുന്നേൽ
ആത്മാർത്ഥസുഹൃത്തിന്റെ തനിക്കൊണം ജോക്കുട്ടന്റച്ഛനറിഞ്ഞേനെ…
എന്നാലും മുന്നേയൊരു പരിചയോമില്ലാത്ത ഞങ്ങളോട്
ഇവരൊക്കെക്കാണിയ്ക്കുന്ന ഈ സ്നേഹമോർക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധംതോന്നുവാ…
ഇവിടെങ്ങാനും ജനിച്ചാൽമതിയായ്രുന്നൂന്ന് അറിയാതെയെങ്കിലും തോന്നിപ്പോകുവാ…
…ആം.! തലേലെഴുത്ത് തുപ്പലുതൊട്ടുമായ്ച്ചാൽ പോവൂലല്ലോ.!
ഹോളിലെ സെറ്റിയിലിരുന്ന് ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടുമ്പോഴാണ് മീനാക്ഷിവന്ന്
ടീവിയോണാക്കീത്…
പിന്നെക്കുറച്ചുനേരം അതേലോട്ടും നോക്കിയിരുന്നു…
അപ്പോഴേയ്ക്കും ഓരോന്നോരോന്നായി അങ്ങോട്ടേയ്ക്കുവന്നിരുന്നു…
ശേഷം തമ്മിൽത്തമ്മിൽ കളിയാക്കി, കമന്റുംവിട്ട് അവിടെക്കൂടി…
ജോക്കുട്ടന്റമ്മയും സീതാന്റിയും പണികഴിഞ്ഞു വരുന്നവരെ അതു തുടരുകേംചെയ്തു…
“”…മീനൂ… പരസ്യംകഴിയുന്നവരെ ഏഷ്യാനെറ്റൊന്നു വെച്ചേടീ..!!”””_ എന്റടുത്തായിവന്നിരുന്ന് അമ്മപറഞ്ഞതും അവള് ചാനലുചെയ്ഞ്ചാക്കി…