നടക്കുന്നതിനിടയിലെല്ലാം
എന്റെചിന്ത ചേച്ചി പറഞ്ഞതിനെക്കുറിച്ചായ്രുന്നു;
…എന്നാലും അവരിതെന്തൊക്കെയാ പറഞ്ഞേ..??
പ്രാന്തഭിനയ്ച്ചു കെട്ടീന്നോ..??
അയ്യേ.!
ഇതൊക്കെവിടേലും നടക്കുന്ന സംഭവമാണോ..??
ഇനിയങ്ങനെ കെട്ടീട്ടുണ്ടേൽ അവനെന്തൂളയാവും…
ഇത്രയൊക്കെ കാട്ടിക്കൂട്ടിയവളെ കെട്ടിപ്പിടിച്ചുനടക്കുന്നു, കെണ്ടൻ.!
…ഇമ്മാതിരി ഊമ്പിത്തരമിവര് കാണിച്ചിട്ടുണ്ടേൽ അതുവെച്ചുനോക്കുമ്പോൾ മീനാക്ഷിതന്നെയാ ഭേദം…
എന്നാലുമാ ചൊറിഞ്ഞ സ്വഭാവമാലോയ്ക്കുമ്പഴാ.!
…ഇനി ഇത്രേംദിവസം അടിച്ചുപൊളിച്ചു നടന്നപ്പോൾ സ്വഭാവമെന്തേലും മാറീട്ടൊണ്ടാവോ..??
ആ പെണ്ണുമ്പിളേളടെ പറച്ചിലുവെച്ചിട്ടാണേൽ എന്തോ തരികിടമണക്കുന്നു…
അവരുപറഞ്ഞപോലെ ഇനിയവൾക്കെന്റോടെ പ്രേമമെന്തേലും കാണോ..??
…ഏയ്.! അതിനൊരുവഴീമില്ല…
അല്ലേലും അവളപ്പൊത്തന്നെ അതെതിർത്തതാണല്ലോ…
എന്നാലുമെനിയ്ക്കതല്ല, ആ പെമ്പറന്നോത്തി എന്തർത്ഥത്തിലാ എനിയ്ക്കളോടു മുടിഞ്ഞപ്രേമമാന്ന് പറഞ്ഞേന്നാണ്…
എനിയ്ക്കാണേലാ ശവത്തിനെ കണ്ണെടുത്താൽ കണ്ടൂടെന്നവർക്കറിയില്ലേ..??
…ആം.! ഇനിയെന്തൊക്കെ
പറഞ്ഞാലും മീനാക്ഷി വിശ്വസിയ്ക്കില്ലായ്രിയ്ക്കും… അവൾക്കറിയാലോ എന്നെ.!
മനസ്സിലങ്ങനൊക്കെ ചിന്തിച്ച് അടുക്കളമുറ്റത്തെ കയ്യാലപ്പുറത്തിരിയ്ക്കുമ്പോഴാണ് മീനാക്ഷിയും അങ്ങോട്ടേയ്ക്കു വന്നത്…
കക്ഷിയും കൂലംകക്ഷമായി എന്തൊക്കെയോ ചിന്തിയ്ക്കുന്നുണ്ടായ്രുന്നു…
ഇനി ഞാൻചിന്തിച്ചതു
തന്നെയാവോ ഇവളുംചിന്തിയ്ക്കുന്നത്..??
ടീഷർട്ടിന്റെതുമ്പിൽ വിരലിട്ട് ചുറ്റിയുംനിവർത്തിയും വന്ന അവൾ അടുത്തെത്തിയശേഷം എന്നെ പാളിനോക്കിയതും ഞാനൊന്നുപതറി;