മനസ്സിൽ പിറുപിറുക്കുന്ന സമയത്തുതന്നെ അതിലേയൊരോട്ടോ പാസ്ചെയ്തു…
ഉടനെതന്നെ അതിനെ കൈകാണിച്ചുനിർത്തി, മീനാക്ഷിയേം വലിച്ചതിലേയ്ക്കുകേറ്റി ബുള്ളറ്റിരിയ്ക്കുന്ന ഭാഗത്തിറങ്ങുവായ്രുന്നു…
മീനാക്ഷിയുടെകോലവും എന്റെ ജന്മനായുള്ള കള്ളലക്ഷണവും എല്ലാങ്കൂടിയായപ്പോൾ ഓട്ടോക്കാരനെന്തൊ സംശയമുള്ളതുപോലെ തോന്നിയതുകൊണ്ട് നടന്ന സകലസംഭവങ്ങളും എനിയ്ക്കയാളോട് വിവരിയ്ക്കേണ്ടതായും വന്നു…
വണ്ടിയേൽ കേറാന്നേരം എന്റെ മീനേന്നുമ്പറഞ്ഞ് ഷാപ്പിലേയ്ക്കോടി അവളാ മീങ്കുപ്പിയുമായി വന്നതുകൊണ്ടാവും ഞാൻപറഞ്ഞതു സത്യമാന്നയാൾക്കും തോന്നീത്…
“”…എന്നാ ശെരിചേട്ടാ… ഒത്തിരിസന്തോഷം… ദേ ഇതുവെച്ചോ..!!”””_ ബുള്ളറ്റിനടുത്തായി ഇറങ്ങിയഞാൻ അതുംപറഞ്ഞുകൊണ്ട് ഒരമ്പതുരൂപ നീട്ടിയെങ്കിലും പുള്ളിയതു വാങ്ങാൻകൂട്ടാക്കീല…
ഒന്നുനിർബന്ധിച്ചപ്പോഴും പുള്ളി വേണ്ടെന്നുതന്നെ പറഞ്ഞപ്പോൾ ആടിയാടി എല്ലാം സൂക്ഷ്മമായി നോക്കിക്കൊണ്ടുനിന്ന മീനാക്ഷിയുടെ പിടിവിട്ടുപോയി…
“”…കാശുവാങ്ങാൻ അവനത്രയ്ക്കു ജാഡയാണേൽ നമ്മളെ നിന്നടത്തു തിരിച്ചോണ്ടാക്കാൻപറേടാ… നമുക്കൊരുത്തന്റേം ഓശാരം വേണ്ട..!!”””_ ഓട്ടോച്ചേട്ടനെ രൂക്ഷമായിനോക്കി മീനാക്ഷിയതുപറഞ്ഞതും പെട്ടെന്ന് പച്ചബൾബുകത്തിയ ഞാൻ, അവളെപ്പിടിച്ചു പിന്നിലേയ്ക്കുവലിച്ചു; കൊണംമാറി കയ്യേലിരിയ്ക്കുന്ന കുപ്പീംവെള്ളോംവെച്ച് തലയാണം തല്ലിപ്പൊട്ടിച്ചാ പിന്നെ അയാളേംകൊണ്ട് ഞാനോടണം…
“”…ഞാനാരേലുമൊക്കെ കാലുംകൊതോംപിടിച്ച് വീട്ടിലെത്താന്നോക്കുമ്പൊ ഇമ്മാതിരി കൊണേങ്കൊണ്ടുവന്നാ ചെവിയ്ക്കല്ലടിച്ചുപൊട്ടിയ്ക്കും പറഞ്ഞേക്കാം..!!”””_ ഡ്രൈവർകേൾക്കാതെ അതുമ്പറഞ്ഞ് മീനാക്ഷിയെ തിരിച്ചുനിർത്തി, ഒരുവിധത്തിൽ പുള്ളിയെ പറഞ്ഞുവിടുമ്പോൾ,