“”…ഓ.! ഷാപ്പെങ്കി ഷാപ്പ്.! മനുഷ്യനിവടെ വെശന്നിട്ട് ദിക്കറിയാൻവയ്യ… അപ്പഴാ..!!”””_ പിറുപിറുത്തുകൊണ്ട് മീനാക്ഷിയും പിന്നാലെകൂടി…
എനിയ്ക്കുമത്യാവശ്യം വിശപ്പുണ്ടായിരുന്നതിനാൽ മറുത്തൊന്നുംപറയാതെ അവളേയുംകൂട്ടി ഞാൻ ഷാപ്പിലേയ്ക്കുകേറി…
ഞങ്ങളെക്കണ്ടതും അകത്തേയ്ക്കുവരാൻ കൈകാണിച്ച് അവടത്തെച്ചേട്ടൻ ഞങ്ങളെ ഫാമിലിറൂമിലേയ്ക്കു കൂട്ടിക്കൊണ്ടോയി…
ഷാപ്പിനുള്ളിലായി പുഴയോരത്തോടുചേർന്ന് ഓലകൊണ്ടുമറച്ചൊരു കൂരപോലെ പണിതതായ്രുന്നു ഫാമിലിറൂമെന്നുംപറഞ്ഞു കാണിച്ചുതന്നത്…
പുറത്തെയപേക്ഷിച്ച് നല്ല വൃത്തിയുണ്ടായ്രുന്നതിനാലും അത്യാവശ്യംവേണ്ട സജീകരണങ്ങളോടുകൂടിയ
ആ റൂമിൽ ഞങ്ങളെക്കൂടാതെ മറ്റാരുമില്ലാതിരുന്നതും മീനാക്ഷിയ്ക്കും കുറച്ചാശ്വാസമായെന്നു തോന്നുന്നു…
കക്ഷി ചുറ്റുപാടുമൊക്കെനോക്കി നെടുവീർപ്പിടുന്നതു കണ്ടു…
“”…ഇവടെ റൈസുണ്ടാവോ..??”””_ എന്റെതിരെകിടന്ന ബെഞ്ചിലേയ്ക്ക് കൈയുംകഴുകി വന്നിരുന്നവൾ തിരക്കി…
“”…എന്റെ പൊന്നുമൈരേ… ഇതു ഷാപ്പാണ്… ഹോട്ടലല്ല..!!”””_ അതിനവളെനോക്കിയൊന്നു പല്ലുകടിയ്ക്കുമ്പോഴേയ്ക്കും ചേട്ടൻ കേറിവന്നു…
ഉടനെതന്നെ പുള്ളിയോടവൾ എന്തൊക്കെയുണ്ടെന്നു വിശദമായിചോദിച്ചറിയുകയും ശേഷമൊരുലോഡ് ഓഡറുംകൊടുത്തു…
ഇതുമനുഷ്യനു കഴിയ്ക്കാനാണോന്നു പുള്ളിയ്ക്കു സംശയംതോന്നിയിട്ടുണ്ടാവുമെങ്കിലും ഒറ്റഓഡറിൽ ഇത്രേംഫുഡ്പോണ സന്തോഷമയാൾടെ മുഖത്തുമുണ്ടായി…
“”…നെനക്കൊന്നുമ്മേണ്ടേ..??”””_ അയാളുപോയശേഷം മീനാക്ഷിയെന്നെ നോക്കി…